പുതുമുഖ താരങ്ങളുമായി 'ലാല്‍ ജോസ് ' - ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന 'ലാല്‍ ജോസ്' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് 'ലാല്‍ ജോസ് '. മലയാളത്തിലെ പ്രമുഖ സംവിധായകൻ ലാല്‍ ജോസിന്‍റെ പേര് ടൈറ്റിൽ ആയെന്ന പുതുമയിലൂടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് 'ലാല്‍ജോസ് '. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.


പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക.

അഭിനേതാക്കള്‍ - ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിംഗ ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍ - 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. - ധനേഷ്, സംഗീതം - ബിനേഷ് മണി, ഗാനരചന - ജോ പോള്‍, മേക്കപ്പ് - രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് - റസാഖ് തിരൂര്‍, ആര്‍ട്ട് - ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ - അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ - അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

Tags:    
News Summary - lal jose movie first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.