അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബിനെതിരെ ഹിന്ദുസംഘടനകൾ പരാതി നൽകി

അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. ഹിന്ദു ദേവതയെ അപമാനിക്കുന്നതാണ് ചിത്രമെന്ന് കാട്ടി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് ഹിന്ദുസേന പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്ദേകറിനോട് ഹിന്ദുസേന ആവശ്യപ്പെട്ടു.

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ചിത്രത്തിനെതിരെ ഉന്നയിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണത്തിന്‍റെ അടിസ്ഥാനം.

നവംബര്‍ 9ന് ചിത്രം ഡിസ്നി - ഹോട്‍സ്റ്റാറില്‍ ഒടിടി റിലീസ് ചെയ്യാനിരിക്കെയാണ് പരാതി. ഉയരുന്നത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് കാഞ്ചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.