ഫുട്ബാൾ വെറുമൊരു കളിയല്ല, മറിച്ച് കോടിക്കണക്കിന് മനുഷ്യരുടെ വികാരമാണ്. കളിക്കളത്തിലെ ആവേശം മാത്രമല്ല, അതിന് പിന്നിലെ രാഷ്ട്രീയം, അധോലോക ബന്ധങ്ങൾ, വ്യക്തിജീവിതത്തിലെ ട്രാജഡികൾ, ആരാധകരുടെ അന്ധമായ സ്നേഹം എന്നിവയെല്ലാം തുറന്നുകാട്ടിയ മികച്ച 8 ഫുട്ബാൾ ഡോക്യുമെന്ററികൾ.
ഫുട്ബാളും രാഷ്ട്രീയവും മയക്കുമരുന്ന് അധോലോകവും എങ്ങനെ പരസ്പരം കൂടിച്ചേർന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ചിത്രം പങ്കുവെക്കുന്നത്. 'എസ്‌കോബാർ' എന്ന ഒരേ കുടുംബപ്പേരിലൂടെ കൊളംബിയയുടെ ചരിത്രത്തെയും ഫുട്ബോളിനെയും ഒരേപോലെ സ്വാധീനിച്ച രണ്ട് വ്യക്തികളുടെ ജീവിതവും മരണവുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.
ഫുട്ബാൾ ലോകത്തെ ഇതിഹാസമായ മറഡോണയുടെ ജീവിതമാണ് ഇതിന്റെ പ്രമേയം. മറഡോണയുടെ വ്യക്തിപരമായ ശേഖരത്തിൽ നിന്നും ഇതുവരെ ലോകം കാണാത്ത 500ലധികം മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ പുനരുജ്ജീവിപ്പിച്ചാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. 1980കളിൽ അദ്ദേഹത്തിന്റെ വ്യക്തിഗത കാമറാമാൻ പകർത്തിയ ദൃശ്യങ്ങളും ഇതിലുണ്ട്.
സണ്ടർലാൻഡ് എ.എഫ്.സി ഇംഗ്ലീഷ് ക്ലബ്ബിന്റെ തകർച്ചയെയും, ആ തകർച്ചയിലും ക്ലബ്ബിനെ നെഞ്ചിലേറ്റുന്ന സാധാരണക്കാരായ ആരാധകരുടെ കണ്ണീരിനെയും കുറിച്ചാണ് ഈ ഡോക്യുമെന്ററി.
ഫുട്ബാൾ രാജാവ് പെലെയുടെ വളർച്ചയും, അദ്ദേഹം എങ്ങനെ ഒരു ആഗോള ഇതിഹാസമായി മാറിയെന്നും ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു. ഒപ്പം ഒരു ഇതിഹാസമായി ജീവിക്കുമ്പോഴുള്ള സമ്മർദങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശസ്തമായ അക്കാദമിയിൽ നിന്നും വളർന്നു വന്ന ഒരു കൂട്ടം യുവതാരങ്ങളുടെ അസാധാരണമായ വളർച്ചയുടെ കഥയാണിത്. സൗഹൃദത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫുട്ബാൾ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു തലമുറയുടെയും ഓർമപ്പെടുത്തലാണിത്.
കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ നിന്നും ആഗോള പ്രശസ്തിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ യാത്രയാണിത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരമാകാൻ അദ്ദേഹം സഹിച്ച ത്യാഗങ്ങളും, അച്ചടക്കവും, ഒറ്റപ്പെടലുകളും ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
1998ലെ ലോകകപ്പ് വിജയത്തിന്റെ ആവേശത്തിൽ നിന്നും ഫ്രഞ്ച് ഫുട്ബാളിലെ വംശീയതയിലേക്കും വ്യക്തിത്വ പ്രതിസന്ധികളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു. ഫുട്ബാൾ എങ്ങനെ ഒരു രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു എന്ന് ഇത് കാണിച്ചുതരുന്നു.
ഫുട്ബാളിലെ ആദ്യത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ ജോർജ്ജ് ബെസ്റ്റിന്റെ അതിവേഗത്തിലുള്ള വളർച്ചയും മദ്യപാനവും ആഡംബരവും കാരണം സംഭവിച്ച തകർച്ചയുമാണ് ഇതിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ ഒറ്റപ്പെടലും ദുർബലതകളും ഇതിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.