മുംബൈ: നിർമാതാവും കാസ്റ്റിങ് ഡയരക്ടറുമായ ഷഹർ അലി ലത്തീഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു മരണം. 'ദ ലഞ്ച്ബോക്സ്' അടക്കമുള്ള പല ചിത്രങ്ങളുടെയും കാസ്റ്റിങ് ഡയരക്ടറായിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവരെ എട്ട് ദിവസങ്ങൾക്ക് മുമ്പ് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി സംവിധായകനും സുഹൃത്തുമായ നീരജ് ഉദ്വാനി പറഞ്ഞു.
വൃക്കസംബന്ധമായ തകരാറുമൂലം അവർക്ക് അണുബാധയുണ്ടായിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കുമൊപ്പമായിരുന്നു താമസം. അവാർഡ് ജോതാവായ ഫോട്ടോഗ്രാഫർ സീഷാൻ ലത്തീഫ് സഹോദരനാണ്.
'ലഞ്ച്ബോക്സ്' താരം നിമ്രത് കൗർ, സംവിധായകൻ റിതേഷ് ബത്ര, നടിമാരായ സ്വര ഭാസ്കർ, നിഖിത ദത്ത, സഹപ്രവർത്തകനായ ശശാങ്ക് അറോറ എന്നിവർ അനുശോചിച്ചു.
'ദ ബെസ്റ്റ് എക്സോട്ടിക് മേരിഗോൾഡ് ഹോട്ടൽ' അതിന്‍റെ തുടർച്ചയായ 'മില്യൺ ഡോളർ ആം' എന്നീ ചിത്രങ്ങളുടെ കാസ്റ്റിങ് ഡയരക്ടറായിരുന്നു. ബോളിവുഡിൽ അടുത്തിടെ പുറത്തിറങ്ങിയ ശകുന്തള ദേവി, ദുർഗമതി: ദ മിത്ത് എന്നീ ചിത്രങ്ങളുടെയും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട് പ്രവർത്തിച്ചു.
ഈറ്റ് പ്രേ ലവ്, സീറോ ഡാർക്ക് തേർട്ടി, മക്മാഫിയ, സെൻസ് 8, ഫ്യൂരിയസ് 7, ദ ഹൺഡ്രഡ് ഫൂട് ജേണി എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
2016ലാണ് മ്യൂട്ടന്‍റ് ഫിലംസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചത്. മനീഷ കൊയ്രാളയും സ്വര ഭാസ്കറും അഭിനയിച്ച 'മസ്ക' എന്ന ചിത്രം കമ്പനിയാണ് നിർമിച്ചത്. അക്ഷയ്കുമാർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്പോർട്സ് ഡ്രാമ ചിത്രം ഗോൾഡിന്‍റെ സഹനിർമാതാവും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.