ഒടിടി റിലീസ് ചെയ്യുന്നവർക്ക് തിയറ്ററില്ലെന്ന് ഫിയോക്; പ്രതിഷേധവുമായി ആശിഖ് ഉസ്മാനും വിജയ് ബാബുവും

ആേൻറാ ജോസഫ് നിർമിച്ച് ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രമൊഴികെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് നിശ്ചയിച്ചവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അനുവദിക്കേണ്ട എന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നിര്‍മാതാക്കള്‍. വിജയ് ബാബു, ആശിഖ് ഉസ്മാൻ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫിയോക് പുറത്തുവിട്ട വാർത്താ കുറിപ്പ് പങ്കുവെച്ചുകൊണ്ട് 'ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി'; എന്നാണ് ആഷിഖ് ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുക്കെട്ടില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ലവ് എന്ന സിനിമയുടെ നിര്‍മാതാവാണ് ആഷിഖ് ഉസ്മാന്‍. കോവിഡ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ചിത്രീകരണം ആരംഭിച്ച്- അവസാനിച്ച ആദ്യത്തെ ചിത്രമാണ് 'ലവ്'. പൂര്‍ണമായും ഇന്‍റീരിയറില്‍ ചിത്രീകരിച്ച സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ഉന്നമിട്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസായ സൂഫിയും സുജാതയും എന്ന സിനിമയുടെ നിര്‍മാതാവായ വിജയ് ബാബു ഒരു സ്മൈലി ഇട്ടുകൊണ്ടാണ് പ്രതികരിച്ചത്.

Full View

Full View

ഫിയോകിന്‍റെ തീരുമാനത്തിനെതിരെ നേരത്തെ സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും രംഗത്തുവന്നിരുന്നു. 'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആേൻറാ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !'; എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആേൻറാ ജോസഫ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് മുമ്പ് പൈറസി നേരിട്ട കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇനിയും നീണ്ടുപോയാല്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് പരിഗണിച്ചാണ് റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്ന് ഫിയോക് ജനറൽ സെക്രട്ടറി എംസി ബോബി ഒപ്പുവച്ച കത്തില്‍ പറയുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.