ബിനീഷ് കോടിയേരിയോട് വിശദീകരണം തേടുമെന്ന് അമ്മ, പാർവതിയുടെ രാജി സ്വീകരിച്ചു

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ താരസംഘടനയായ അമ്മയുടെ തീരുമാനം. പ്രസിഡൻറ് മോഹന്‍ലാലിെൻറ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമായത്. അതേസമയം, ബിനീഷിനെ അമ്മയിൽ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും യോഗം അറിയിച്ചു.

ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗം ആരംഭിച്ചപ്പോള്‍ തന്നെ വനിതാ അംഗങ്ങളടക്കമുള്ള ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും എതിർപ്പുമായി രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ട് നീതി എന്നത് അംഗീകരിക്കാനാവില്ലെന്നും ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ബിനീഷിനെതിരേയും സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയരുകയായിരുന്നു.

അതേ സമയം നടി പാര്‍വതി തിരുവോത്തിെൻറ രാജി സ്വീകരിച്ചതായും അമ്മ അറിയിച്ചു. അമ്മ പ്രസിഡൻറ് മോഹന്‍ലാലിെൻറ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്.

Tags:    
News Summary - amma executive meeting bineesh kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.