മുംബൈ: പകർപ്പവകാശ വിവാദങ്ങൾ വിട്ടുമാറാതെ 'ധുരന്ധർ 2' സിനിമ. ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട സംവിധായകൻ സന്തോഷ് കുമാർ ആർ.എസിന് എതിരെ ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ വക്കീൽ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സിനിമയെയും അണിയറപ്രവർത്തകരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.
താൻ സംവിധാനം ചെയ്യാനിരുന്ന 'ഡി സാഹിബ്' എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചാണ് ആദിത്യ ധർ 'ധുരന്ധർ 2' ഒരുക്കിയതെന്നാണ് സന്തോഷ് കുമാറിന്റെ വാദം. കുടുംബത്തെ ആക്രമിച്ച ക്രിമിനലുകളോട് പകവീട്ടുന്ന ഒരു യുവാവിനെ 'റോ' പാകിസ്താനിലേക്ക് അയക്കുന്നതാണ് തന്റെ കഥയെന്നും, ഇതിൽ രാഷ്ട്രീയ പ്രചരണങ്ങൾ കൂട്ടിച്ചേർത്താണ് സിനിമയാക്കിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
ആദിത്യ ധറിന്റെ നിയമസംഘം അയച്ചത് വക്കീൽ നോട്ടീസല്ലെന്നും തന്റെ ഇമെയിലിനുള്ള മറുപടി മാത്രമാണെന്നുമാണ് സന്തോഷ് കുമാറിന്റെ പ്രതികരണം. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. പ്രശസ്തിക്ക് വേണ്ടിയാണ് ഞാൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് അവരുടെ വാദം. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ കാണാം എന്നും അദ്ദേഹം വെല്ലുവിളിച്ചു. നിർമാണ കമ്പനിയായ ജിയോ സ്റ്റുഡിയോസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.