ചെന്നൈ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് യുവനടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) ഗാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നെന്ന് റിപ്പോർട്ട്. ഇതിന് താരം കുറച്ചുനാളുകളായി ചികിത്സ തേടിയിരുന്നെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയിലെ വസതിയിൽ വ്യാഴാഴ്ചയാണ് ശ്രീവാസ്തവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീവാസ്തവിന്‍റെ പിതാവിന്‍റെ പേരിലുള്ളതാണ് ഈ വീട്. ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വീടാണിത്.
ബുധനാഴ്ച ഷൂട്ടിങ്ങ് ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് പെരമ്പൂരിലെ വീട്ടിൽ നിന്ന് ശ്രീവാസ്തവ് പോയത്. എന്നാൽ, അന്ന് ഷൂട്ടിങ് ഒന്നും ഷെഡ്യൂൾ ചെയ്തിരുന്നില്ലെന്ന് പിന്നീട് വിവരം ലഭിച്ചതായി വീട്ടുകാർ പറയുന്നു. ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്. 'വലിമൈ തരായോ' എന്ന വെബ്‌സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.