നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ്2 ൽ ബോൾഡ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നുവെന്ന് നടൻ കുമുദ് മിശ്ര. ഇതിന് മുമ്പ് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ആദ്യമായിട്ടാണ് ഇത്തരമൊരു റോൾ ചെയ്യുന്നതെന്നും നടൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വളരെ വിചിത്രമായി തോന്നി. കാരണം 21 വയസുളള വ്യക്തിയല്ല ഞാൻ. അതിനാൽ തന്നെ മടിയും പരിഭ്രമവും ഉണ്ടായിരുന്നു. അഭിനയിക്കുമ്പോൾ നമ്മൾ പൂർണമായും അഭിനേതാവായി മാറും. ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ മാത്രമല്ല സാധാരണ രംഗങ്ങൾ ചെയ്യുമ്പോഴും വിചിത്രമായി തോന്നും. ഈ ചിത്രത്തിൽ കാജോളായിരുന്നു തനിക്കൊപ്പം അഭിനയിച്ചത്. അതിന്റെ പരിഭ്രാന്തിയും ഉണ്ടായിരുന്നു. വളരെ അനുഭവസമ്പത്തുള്ള മികച്ച അഭിനേത്രിയാണ് അവർ. വളരെ അനായാസമായിട്ടാണ് അഭിനയിച്ചത്. ഞങ്ങളെപ്പോലുള്ള കലാകാരന്മാർ ആ നിലയിലെത്താൻ വർഷങ്ങളെടുക്കും. പക്ഷേ, കാജോളിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചത്. രംഗങ്ങൾ ചെയ്യാൻ അവർ വളരെയധികം സഹായിച്ചു- കുമുദ് മിശ്ര പറഞ്ഞു
മകൻ ഈ ചിത്രം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവന്റെ പ്രായം 14 വയസാണ്. എന്റെ ഭാര്യയും നടിയാണ്. ചിലപ്പോള്‍ സിനിമ കണ്ടതിന് ശേഷം മൗനം പാലിക്കുമായിരിക്കും. അവളുടെ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്ത ശേഷം അതിനെക്കുറിച്ച് സംസാരിക്കേണ്ടി വരും'- കുമുദ് മിശ്ര കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന നാല് സീരീസായി പുറത്തെത്തുന്ന ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. 2018 ൽ പുറത്ത് ഇറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാംഭാഗമാണിത്. തമന്ന, കാജോൾ, മൃണാൾ താക്കൂർ, അംഗദ് ബേദി, കുമുദ് മിശ്ര, വിജയ് വർമ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.