മതിപ്പ്

ജനാലക്ക്

തൊട്ടപ്പുറത്തെ ചില്ലയിൽ

ഒരു കിളി

ഇന്നുരാത്രി തങ്ങുന്നു.

പൊതിഞ്ഞിരിക്കുന്ന ഇരുട്ടിൽ

തൊട്ടപ്പുറത്തുള്ള മുറിയിൽ

ഇന്നുരാത്രി കഴിയുന്ന

മനുഷ്യനെ അതിനും കാണാം.

ജാലകം, വെളിച്ചം, അലമാറ,

പുസ്തകം, അടഞ്ഞ വാതിൽ

എന്നിങ്ങനെ

അതിന്റെ കണ്ണിൽപെടുന്നു.

കിളിക്ക്, ആകാശത്തോട്

ചില്ലയോട്, മരത്തോട്

തന്നോടുതന്നെയും

മതിപ്പുതോന്നുന്നു.

രാവിലെയാവുമ്പഴേക്കും

തോന്നിയ മതിപ്പ്

മറന്നുപോവുന്നു

എഴുന്നേറ്റ്

വലിയ മതിപ്പില്ലാത്ത

ആകാശങ്ങളിലേക്ക് നീന്തുന്നു.

Tags:    
News Summary - poem, mathippu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT
access_time 2025-11-23 09:02 GMT