സാഹിത്യ അക്കാദമി പ്രസിഡന്‍റായി കെ. സച്ചിദാനന്ദൻ ചുമതലയേൽക്കുന്നു 

അക്കാദമിയിലെ പുസ്തകങ്ങൾ ഡിജിറ്റലാക്കി പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകും -സച്ചിദാനന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റായി പ്രഫ. കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്‍റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. അക്കാദമി വികസനത്തിന് ഇരുപതിന കർമപരിപാടി തയാറാക്കിയിട്ടുണ്ടെന്നും നിർവാഹക സമിതിയുടെ അംഗീകാരത്തിന് ശേഷം സർക്കാർ പിന്തുണക്ക് വിധേയമായി അവ നടപ്പാക്കുമെന്നും ചുമതലയേറ്റ ശേഷം സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽവത്കരിച്ച് പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ലിറ്റിൽ മാഗസിനുകൾ മുതൽ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങൾ വരെ ഇങ്ങനെ വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും. പ്രവാസി എഴുത്തുകാർക്കായി എന്തെല്ലാം പദ്ധതികൾ നടപ്പാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. പ്രവാസി എഴുത്തുകാരുടെ പരമ്പര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവർത്തനവും നടത്തും.

കേരളത്തിന്‍റെ എല്ലാ ഭാഗത്തും അക്കാദമിയിലെ പരിപാടികൾ തുല്യമായി നടത്തും. ഉത്തര-മധ്യ- ദക്ഷിണ കേരളത്തിലെ പരിപാടികൾ പ്രത്യേകം ശ്രദ്ധിക്കാനായി അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉൾപ്പെടെയുള്ള ചെറിയ കമ്മിറ്റികൾ രൂപവത്കരിക്കും. അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുകയും എഴുത്തുകാരുമായി ജനങ്ങൾക്ക് സംവദിക്കാൻ അവസരമൊരുക്കുകയും വിവർത്തന ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്യും.

ലിപി പരിഷ്കരണത്തിനും ഭാഷാ പരിഷ്കരണത്തിനും ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രോത്സാഹനം നൽകും. മറ്റ് രണ്ട് അക്കാദമികളുമായി ചേർന്ന് പ്രവർത്തിക്കും. മലയാള ഭാഷയുടെ സമഗ്ര വളർച്ചയ്ക്ക് മലയാളം മിഷൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഭാഷാ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ അക്കാദമികളുമായി ചേർന്ന് പ്രവർത്തിക്കാൻ ആലോചനയുണ്ട്. സാംസ്കാരിക കൈമാറ്റത്തിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നടത്തും. ഇതര സംസ്ഥാനങ്ങളിലെ കലാ-സാഹിത്യ സംഘടനകളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അശോകൻ ചെരുവിലും പ്രഫ. സി.പി. അബൂബക്കറും സംസാരിച്ചു. പ്രഫ. പി.കെ. ശങ്കരൻ, കവി സി. രാവുണ്ണി, മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - KSachidanandan took charge as Sahitya Academi President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT