ലണ്ടൻ: നാല് ബാസ്കറ്റ് ബോൾ കോർട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ് വിറ്റുപോയി- വില 6.2 കോടി ഡോളർ (450 കോടി രൂപ). 70 കൂറ്റൻ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റർ ചിത്രം ബ്രിട്ടീഷ് ചിത്രകാരൻ സച്ച ജഫ്രിയുടെയാണ്. വാങ്ങിയത് ദുബൈയിൽ താമസിച്ചുവരുന്ന ഫ്രഞ്ച് പൗരൻ ആന്ദ്രെ അബ്ദൂനും. തിങ്കളാഴ്ച നടന്ന ലേലത്തിലാണ് 70 ഭാഗങ്ങളും അബ്ദൂൻ സ്വന്തമാക്കിയത്.
ദുബൈയിലെ അറ്റ്ലാന്റിസ്: പാം ഹോട്ടലിൽ പ്രദർശനത്തിന് വെച്ച ചിത്രം ഭാഗങ്ങളാക്കി വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ, ക്രിപ്റ്റോ കറൻസി വിൽപന രംഗത്ത് സജീവമായ അബ്ദൂൻ ഇത് സ്വന്തമാക്കുകയായിരുന്നു. മൂന്നു കോടി ഡോളർ ലഭിക്കുമെന്നായിരുന്നു സച്ച ജഫ്രിയുടെ പ്രതീക്ഷ. 140 രാജ്യങ്ങളിൽനിന്നുളള കുട്ടികൾ വരച്ച ചിത്രങ്ങൾ ചേർത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് കൂറ്റൻ പെയിന്‍റിങ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.