മട്ടാഞ്ചേരി: വാത്തുരുത്തി ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 2.470 ഗ്രാം രാസലഹരി, 1.400 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ വാത്തുരുത്തി വീട്ടിൽ പ്രണവിനെ (30) പിടികൂടി. മാസങ്ങളോളം എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്.
രാസലഹരി വിൽപനക്കാരുടെ വൻ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പി.എക്സ്. റൂബൻ, വിമൽരാജ്, എസ്. ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ ലത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.