ഭർത്താവിനെ കൊന്ന ശേഷം മദ്യപിച്ച് മരിച്ചതെന്ന് മൊഴി നൽകി​; പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു, യുവതി അറസ്റ്റിൽ

മംഗളൂരു: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ ഭർത്താവിനെ യുവതി കഴുത്തിൽ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു. അമിത മദ്യപാനം മൂലം സംഭവിച്ച മരണം എന്ന് വരുത്താനുള്ള ശ്രമം പൊളിഞ്ഞതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച്. ഹനുമന്തപ്പയുടെ(44) ഭാര്യ മംഗളൂരു നന്തൂറിലെ എം.എ.ഗീതയാണ്(39) അറസ്റ്റിലായത്.

അമിത മദ്യപാനവും രോഗവും കാരണം മരിച്ചു എന്നായിരുന്നു ആദ്യം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെ വീട്ടിൽ കാണാത്ത ഭർത്താവിനെ അന്വേഷിച്ചപ്പോൾ പുറത്ത് ഛർദ്ദിക്കുന്നത് കണ്ടുവെന്നും സഹോദരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നും പറഞ്ഞു.

എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകം ആണെന്ന് മനസ്സിലാവുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. വാക്കേറ്റം നടത്തി തന്നെ ഉപദ്രവിച്ച ഭർത്താവ് കിടന്നപ്പോൾ കഴുത്തിൽ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്ന് ഗീത പൊലീസിനോട് പറഞ്ഞു. 

Tags:    
News Summary - Wife kills husband due to unbearable harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.