പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ 18കാരൻ പിടിയിൽ. തിരുവനന്തപുരം കരമന ആറമട ലക്ഷ്മി ഭവനിൽനിന്നും ആറന്നൂർ ശാസ്താനഗറിൽ വാടകക്ക് താമസിക്കുന്ന സച്ചു എന്ന സൂരജിനെയാണ് (18) കീഴ്വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ ചേർത്തു. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ ആദർശ്, എസ്.സി.പി. മനോജ്, സി.പി.ഒ വരുൺ കൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.