പ്രതി രാജേന്ദ്ര, കൊല്ലപ്പെട്ട ശാരദ
ബംഗളൂരു: വസ്തു തർക്കത്തെ തുടർന്ന് മാതാവിനെ കൊലപ്പെടുത്തിയ മകൻ ജീവനൊടുക്കി. ധാർവാഡ് ഉഡുപ്പി നഗരയിലെ ഹൊസ യെല്ലാപൂർ സ്വദേശിനി ശാരദ ഭജന്ദ്രിയാണ് (60) കൊല്ലപ്പെട്ടത്. മകൻ രാജേന്ദ്ര ഭജന്ദ്രിയെ (40) ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. പണത്തിനുവേണ്ടി അമ്മയെ മകൻ പതിവായി ബുദ്ധിമുട്ടിച്ചിരുന്നതായി സമീപവാസികൾ പൊലീസിൽ മൊഴി നൽകി.
പെൻഷൻ തുക കൊണ്ടാണ് ശാരദ കഴിഞ്ഞിരുന്നത്. ഇവരുടെ പേരിൽ കുറച്ചു തരിശുഭൂമിയുമുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് എഴുതിത്തരണമെന്നാവശ്യപ്പെട്ട് മകൻ ശാരദയെ മർദിക്കുകയായിരുന്നു. തർക്കത്തിനിടെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിയേറ്റാണ് ശാരദ കൊല്ലപ്പെടുന്നത്. ധാർവാഡ് പൊലീസ് സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.