റായ്പൂർ: ഛത്തീസ്ഗഢിൽ ഗർഭിണിയായ 16കാരി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം.
കൊലപാതകത്തിന് ശേഷം ബിലാസ്പൂരിൽ തിരിച്ചെത്തിയ പെൺകുട്ടി അമ്മയോടാണ് വിവരം പറഞ്ഞത്. തുടർന്ന് അമ്മ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം ഗഞ്ജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ലോഡ്ജിൽ വച്ച് പൊലീസ് കണ്ടെത്തി.
സെപ്റ്റംബർ 28നാണ് പെൺകുട്ടി കാമുകനായ മുഹമ്മദ് സദ്ദാമിനെ കാണാൻ റായ്പൂരിലെത്തിയത്. തുടർന്ന് ഇരുവരും റായ്പൂർ സത്കർ ഗലിയിലെ അവോൺ ലോഡ്ജിൽ മുറിയെടുത്തു. മൂന്നുമാസം ഗർഭിണിയായിരുന്നു പെൺകുട്ടി. പെൺകുട്ടിയോട് ഗർഭഛിദ്രം നടത്താൻ സദ്ദാം നിർബന്ധിച്ചു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കായി. അതിനുശേഷമാണ് ഉറങ്ങുകയായിരുന്ന സദ്ദാമിനെ കത്തിയുപയോഗിച്ച് പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സദ്ദാമിന്റെ കൈവശം കത്തിയുണ്ടായിരുന്നു. ഇതുപയോഗിച്ച് മുമ്പ് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കത്തിയാണ് പെൺകുട്ടി കൊലപാതകത്തിന് ഉപയോഗിച്ചത്. അടുത്ത ദിവസം രാവിലെ തിരിച്ച് ബിലാസ്പൂരിലെ വീട്ടിലെത്തിയ കുട്ടി അമ്മയോട് കുറ്റസമ്മതം നടത്തുകയും അവർ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.