ബെംഗലൂരു: ബെംഗലൂരുവിലെ അപാർട്മെന്റിന്റെ നാലാംനിലയിലെ ബാൽകണിയിൽ നിന്ന് അമ്മ നാലുവയസുകാരിയെ താഴേക്കെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മകളെ താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിലെ ഇരുമ്പു കമ്പിയിൽ പിടിച്ചു കയറിയ യുവതി കുറച്ചു നിമിഷം അനങ്ങാതെ നിന്നു.
എന്നാൽ ശബ്ദം കേട്ട് പുറത്തേക്ക് വന്ന കുടുംബാംഗങ്ങൾ ഇവരെ പിന്നോട്ട് വലിച്ചു മാറ്റുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ബെംഗലൂരുവിലെ എസ്.ആർ നഗറിലെ അപാർട്മെന്റിലാണ് വ്യാഴാഴ്ച ദാരുണ സംഭവം നടന്നത്. നാലുവയസുകാരിക്ക് കാഴ്ചക്കും കേൾവിക്കും തകരാറുണ്ടായിരുന്നു. ഇതു കാരണം അമ്മ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിതാവിന്റെ പരാതിയിൽ കുട്ടിയെ കൊലപ്പെടുത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. യുവതി ഡെന്റിസ്റ്റും ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറുമാണ്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.