സാമുവൽ കൃപവതി

ഒഡിഷ സ്വദേശിനിയുടെ മരണം: പ്രതി പിടിയിൽ

പൂച്ചാക്കൽ: പാണാവള്ളിയിൽ ഒഡിഷ സ്വദേശിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. സുഹൃത്തും ഒഡിഷ സ്വദേശിയുമായ സാമുവൽ കൃപവതിയാണ് പിടിയിലായത്. അന്വേഷണ സംഘം ഒഡിഷയിലെത്തി പിടികൂടുകയായിരുന്നു.

ഏപ്രിൽ രണ്ടിന് പുലർച്ച ഒരു മണിക്ക് പാണാവള്ളി ഫുഡ്കോ കമ്പനി ജീവനക്കാരി റിഥിക സാഹുവിനാണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിരിക്കെ ഏപ്രിൽ നാലിന് മരിച്ചു. യുവതിയെ കുത്തിയ ശേഷം പ്രതി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചേർത്തല ഡിവൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ എൻ.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

ഒഡിഷയിലെ റെമനി കുടിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Odisha woman's death: Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.