മുംബൈ: ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ കൊലപ്പെടുത്തി 25കാരൻ. മുംബൈയിലെ മാൽവാനി പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് ഉച്ചത്തിൽ പാട്ടുവെച്ചതോടെ ശബ്ദം കുറക്കാൻ 25കാരൻ അയൽവാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് കൊലപാതകം.
ബുധനാഴ്ച സുരേന്ദ്ര കുമാർ ഗുണ്ണർ തന്‍റെ കുടിലിന് പുറത്തിരുന്ന് റെക്കോർഡറിൽ പാട്ട് കേൾക്കുകയായിരുന്നു. അയൽവാസിയായ സെയ്ഫ് അലി ചാന്ദ് അലി ഷെയ്ക്ക് ഇതിൽ അസ്വസ്ഥനാകുകയും ശബ്ദം കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ശബ്ദം കുറക്കാൻ സുേരന്ദ്ര കുമാർ തയാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ശബ്ദം കുറക്കാത്തതിൽ പ്രകോപിതനായ ഷെയ്ക്ക് സുരേന്ദ്ര കുമാറിനെ ഇടിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. ഇതോടെ ശരീരത്തിൽനിന്ന് രക്തം വാർന്ന സുരേന്ദ്രൻ ബോധരഹിതനായി. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല -പൊലീസ് പറഞ്ഞു. ഷെയ്ക്കിനെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.