കിഷോർ
വിതുര: വിതുര ടൗണിൽ വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ആൾ അറസ്റ്റിൽ. കല്ലാർ തോട്ടരികത്ത് വീട്ടിൽ കിഷോർ(36)നെയാണ് വിതുര പൊലീസ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ ഡിസംബറിൽ വിതുര ടൗണിലെ നാലോളം വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു.
വിതുര ജങ്ഷനിലുള്ള ലീല ഹാർഡ്വെയർ എന്ന സ്ഥാപനത്തിൽ നിന്ന് 10000 രൂപയും താവക്കൽ ഹാർഡ്വെയർ എന്ന കമ്പനിയിൽ നിന്ന് 20000 രൂപയും മോഷ്ടിച്ചു. സമീപത്തുള്ള മറ്റു സ്ഥാപനങ്ങളിൽ മോഷണശ്രമം നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഫോൺ ഓഫ് ചെയ്ത് ഒളിവിലായിരുന്നു. വീണ്ടും ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടിയിലായത്. എറണാകുളത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒമാരായ രാജേഷ്, ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.