സിന്റോ
ഒല്ലൂർ: വീട്ടിൽ അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവിനെ തൃശൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിൽ പിടികൂടി. വെട്ടുകാട് നാലുകെട്ട് പാതിരകാട്ട് വീട്ടിൽ സിന്റപ്പൻ എന്ന സിന്റോയാണ് (30) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 50 കുപ്പി മദ്യം കണ്ടെടുത്തു. പുലർച്ച മുതൽ പാതിരവരെ തണുപ്പിച്ച ബിയർ മുതൽ വില കൂടിയ മദ്യം വരെ പകർത്തിയും കുപ്പികളായും വിൽപന നടത്തുകയായിരുന്നു.
തുണിവിൽപന നടത്തുന്നതിന്റെ മറവിലാണ് മദ്യവിൽപന. മുമ്പും മദ്യം കൈവശം വെച്ചതിന് ഇയാൾ പിടിയിലായിട്ടുണ്ട്. പ്രിവന്റിവ് ഓഫിസർ ടി.ജി. മോഹനൻ, ടി.ആർ. സുനിൽ കുമാർ, ശിവൻ, എക്സൈസ് ഓഫിസർമാരായ വിശാൽ, ജോസഫ് ദുർഗ, ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.