പ്രവീൺ പി. രാജു
അയർക്കുന്നം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേകുന്ന് കിഴക്കേതിൽ വീട്ടിൽ പ്രവീൺ പി. രാജുവിനെയാണ് (31) അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് അയർക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ബിയര്‍കുപ്പിയും ഹെല്‍മറ്റും ഉപയോഗിച്ച് മർദിക്കുകയും തുടർന്ന് യുവാവിനെ വണ്ടിയിൽ കയറ്റി മറ്റൊരു വീട്ടിലെത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രവീണിന് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയായാണ് ആക്രണം. തുടർന്ന് ഇവർ കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് അയർക്കുന്നം പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ മുഖ്യപ്രതിയായ ഇയാളെ പിടികൂടുകയായിരുന്നു.
മണർകാട്, കോട്ടയം ഈസ്റ്റ്, പാമ്പാടി, പാലാ, വൈക്കം, റാന്നി, കുറവിലങ്ങാട് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാൾ. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എം. സന്തോഷ്, എ.എസ്.ഐമാരായ സാജു ടി. ലൂക്കോസ്, പ്രദീപ് കുമാർ, സി.പി.ഒമാരായ ബിങ്കർ, ജിജോ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.