പാരിപ്പള്ളി: വഴിയരികിലിരുന്ന് ഫോൺ ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി എഴിപ്പുറം പുലിമ്മൂട്ടിൽ വീട്ടിൽ ദിവിൻ (26) ആണ് പിടിയിലായത്.
കഴിഞ്ഞ 24ന് രാത്രി 11ന് ശേഷം എഴിപ്പുറം കാഷ്യൂ ഫാക്ടറിക്ക് സമീപമുള്ള ബസ് സ്റ്റോപ്പിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന ശരത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലും കഴുത്തിലും കൈകളിലും വാൾ കൊണ്ട് വെട്ടേറ്റ ശരത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒളിവിൽപോയ ദിവിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനുരൂപ, ജി. ജയിംസ്, പ്രദീപ്കുമാർ.ജി.പി, എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.