ഫോറസ്റ്റ് ഓഫിസറെ മർദിച്ചുകൊന്നു; അഞ്ചുപേർ അറസ്റ്റിൽ

ബംഗളൂരു: മദ്യശാലയോട് ചേർന്ന റസ്റ്റാറന്റിൽ ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത ഫോറസ്റ്റ് ഓഫിസറെ അഞ്ചംഗ സംഘം മർദിച്ചുകൊന്നു. യാദഗിരി ജില്ലയിൽ ഷഹാപുർ ടൗണിൽ നടന്ന അക്രമത്തിൽ ഷഹാപുറിലെ മഹേഷ് കനകട്ടിയാണ് (47) കൊല്ലപ്പെട്ടത്. പ്രതികളായ കെ. രാജു (28), സി. രേഖുനായ്ക് (32), ടി. താരാസിങ് (36), എൻ. നര സിങ് (29), പി. പ്രകാശ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ അഞ്ചുപേരും മഹേഷ് റസ്റ്റാറന്റിൽ കയറിയപ്പോൾ മദ്യലഹരിയിൽ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു.

ശബ്ദം കുറക്കാനാവശ്യപ്പെട്ട മഹേഷും സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്ന് മരക്കഷണം ഉപയോഗിച്ച് ബോധം നശിക്കും വരെ തല്ലിയ സംഘം സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകൾ കാരണം മഹേഷ് ആശുപത്രിയിൽ മരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Forest Officer beat to death; Five people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.