റാന്നി: തിരുവാഭരണ പാതയിൽ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം റാന്നി താലൂക്ക് സമിതി റാന്നി പൊലീസിന് പരാതി നൽകി.
താലൂക്ക് പ്രസിഡൻറ് കെ. ഹരികുമാർ, ദീപു എന്നിവരാണ് പരാതി നൽകിയത്. പാലത്തിന്റെ കീഴിൽ കണ്ടെത്തിയ സ്ഫോടക വസ്തു മീൻപിടിക്കാൻ ആളുകൾ വെച്ചതാണെന്നുള്ള പൊലീസ് നിഗമനം വാസ്തുതക്ക് നിരക്കാത്തതാണ്. അടുത്ത കാലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ കുളിക്കാൻ എത്തുന്നതല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല.
ശബരിമല തിരുവാഭരണ ഘോഷയാത്ര ഇതുവഴി തിരികെ വരുന്ന സാഹചര്യത്തിൽ പൊലീസ് പട്രാളിങ് ഊർജിതമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തിരുവാഭരണ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ കൺവീനർ അഡ്വ. കെ. ഹരിദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.