മുനിയപ്പൻ
തലശ്ശേരി: എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പൻ എന്ന മുരുകനെ (45) മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ കൊലപാതമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 14 കാരനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച മുനിയപ്പനോടൊപ്പം സഹായിയായി കാണാറുള്ള 14 കാരനാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കോഴിക്കോട് കറപ്ഷൻ ഹോമിലേക്കയച്ചു.
നവംബർ നാലിന് രാവിലെ എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിലാണ് മുനിയപ്പന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 14 കാരൻ അടിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. പഴയ സാധനങ്ങൾ ശേഖരിക്കാൻ സഹായിയായി കൂടെ നിൽക്കുകയായിരുന്നു 14 കാരൻ. മുരുകനിൽനിന്ന് അടിയേറ്റതിന്റെ പകയായിരുന്നു കൊലപാതകമെന്നാണ് സൂചന. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.