കർണാടകയിലെ ഇരട്ടക്കൊലയിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു 

കർണാടകയിൽ സ്ത്രീയെയും കൊച്ചുമകളെയും കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ നദിയിൽ തള്ളി

മാണ്ഡ്യ: കർണാടകയിൽ ബെല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെയും കൊച്ചുമകളെയും കൊന്ന് ശരീരഭാഗങ്ങൾ പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചിക്കമംഗലൂരു സ്വദേശിയായ ജയമ്മ(46)യുടേയും രണ്ടര വയസുള്ള കൊച്ചുമകൾ റിഷികയുടേയും മൃതദേഹങ്ങളാണ് നദിയിൽ കണ്ടെത്തിയത്.

മാണ്ഡ്യയിൽ വായ്പ കൊടുത്തയാളിൽ നിന്ന് പണം തിരിച്ചുവാങ്ങാനായി മാർച്ച് 12ന് കൊച്ചുമകളുമായി വീട്ടിൽ നിന്ന് പോയതാണ് ജയമ്മ. എനാനൽ മാർച്ച് 18 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പണവും കൊണ്ടേ തിരിച്ചു വരൂ എന്ന് പറഞ്ഞായിരുന്നു ജയമ്മ വീടുവിട്ടിറങ്ങിയത്. ജയമ്മയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്നാണ് മകൻ പ്രവീൺ പൊലീസിൽ പരാതി നൽകിയത്.

കാണാതായതിനു പിന്നാലെ പ്രവീണിന്‍റെ ഫോണിലേക്ക് അജ്ഞാതന്‍റെ കോൾ വന്നിരുന്നു. അമ്മയെയും മകളെയും കൊന്ന് ബാഗിലാക്കി നദിക്കരയിൽ ഉപേക്ഷിച്ചതായി അജ്ഞാതൻ അറിയിച്ചു. അതിനു ശേഷം അജ്ഞാതൻ ഫോൺ സ്വിച്ച് ഓഫാക്കി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ബെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു

Tags:    
News Summary - Chopped Bodies Of Woman, Toddler Granddaughter Dumped In Mandya Lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.