വടകര: കല്ലേരിയിൽ കാർ കത്തിച്ച സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വടകര സി.ഐ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് മൂന്നു പ്രതികളെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഒന്തമ്മൽ ബിജുവിന്റെ കാറാണ് കത്തിച്ചത്.
പ്രതികളായ തലശ്ശേരി ചൊക്ലി സ്വദേശി ബൈത്തുൽ നൂർ വീട്ടിൽ ഷമ്മാസ്(33), പുറമേരി കോടഞ്ചേരി വെള്ളൂർ സ്വദേശി ചീക്കിലോട്ട് താഴ കുനിയിൽ വിശ്വജിത്ത്(33), തലശ്ശേരി പെരിങ്ങത്തൂർ വട്ടക്കണ്ടി പറമ്പത്ത് സവാദ്(28) എന്നിവരെ കല്ലേരിയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ആക്രമിച്ച സ്ഥലവും കാർ കത്തിച്ച സ്ഥലവും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. ശനിയാഴ്ച പ്രതികൾ കൃത്യത്തിനുശേഷം തങ്ങിയ ബാലുശ്ശേരിയിലും കോഴിക്കോട് തടമ്പാട്ട്താഴം വേങ്ങേരി ജങ്ഷനിലെ വീട്ടിലും തെളിവെടുപ്പിന് എത്തിക്കും. അഞ്ചുദിവസത്തേക്കാണ് പൊലീസ് അപേക്ഷ നൽകിയതെങ്കിലും കോടതി രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.