സുജിത്ത്
മുണ്ടൂർ: ദേശീയപാതയിൽ കാറും 1.78 കോടി രൂപയും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. മുണ്ടൂർ കയറംകോട് സുജിത്ത് (23) ആണ് പൊലീസ് പിടിയിലായത്. ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 17ന് രാവിലെ 11.50ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ദമീൻ (42), അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ ദേശീയപാതയിലെ വേലിക്കാട് പാലത്തിൽ തടഞ്ഞ് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ സംഘം വാഹനവും മൂന്ന് സ്മാർട്ട് ഫോണും പണവുമായി കടക്കുകയായിരുന്നു.
കവർച്ച സംഘത്തിന് ഒത്താശ ചെയ്തതിനും ഗൂഢാലോചന നടത്തിയതിനും സുജിത്തിനെതിരെ പൊലീസ് കേസെടുത്തു. മുണ്ടൂരിൽ ബൈക്കിൽ പിന്തുടർന്ന് കവർച്ച ചെയ്യപ്പട്ടവരുടെ വാഹനം എത്തിയ സ്ഥലം കവർച്ച സംഘത്തിനെ അറിയിച്ചതും യുവാവാണെന്ന് പൊലീസ് പറഞ്ഞു. കോങ്ങാട് എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എസ്.സി.പി.ഒ സാജിദ്, സി.പി.ഒമാരായ ദാമോദരൻ, ഉല്ലാസ് കുമാർ, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.