ലൈംഗികാതിക്രമ ശ്രമം; പരാതിക്കാരിയെ പിരിച്ചുവിട്ടതായി ആരോപണം

ഇടുക്കി: സഹപ്രവര്‍ത്തകയില്‍നിന്നുണ്ടായ ലൈംഗികാതിക്രമ ശ്രമത്തിനെതിരെ പരാതി നല്‍കിയ താൽക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആക്ഷേപം. ജില്ലയിലെ ഒരു പ്രീമെട്രിക് ഹോസ്റ്റലില്‍ സേവനം അനുഷ്ഠിച്ചിരുന്ന താൽക്കാലിക ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജൂണ്‍ 13നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നതായി പറയുന്നത്. ഇവര്‍ക്കുനേരെ ലൈംഗികാതിക്രമ ശ്രമം ഉണ്ടാകുകയും യുവതി ഇത് എതിര്‍ക്കുകയും പിന്നീട് രേഖാമൂലം ഹോസ്റ്റലിലും വകുപ്പുതല ജീവനക്കാര്‍ക്കും പരാതി അറിയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട്, പരാതിക്കാരിയായ യുവതിക്ക് നേരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും ജൂലൈ അവസാനത്തോടെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ജോലി നഷ്ടമായ ശേഷം ജില്ല ഓഫിസിലും ഇവര്‍ പരാതി നല്‍കി.

എന്നാല്‍, പരാതി സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. അതേസമയം, ഹോസ്റ്റലിന്റെ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് യുവതിയെ പിരിച്ചുവിട്ടതെന്നാണ് എസ്.സി ജില്ല ഓഫിസ് നല്‍കുന്ന വിശദീകരണം. ഇവരുടെ പരാതി സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ല ഓഫിസർ പറഞ്ഞു.

Tags:    
News Summary - attempted sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.