ജുറൈജ്, അബൂ താഹിർ, മുഹമ്മദ് റഹീസ്
തിരൂർ: മുൻ വിരോധം വെച്ച് കൂട്ടായിയിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കൂട്ടായി- കോതപറമ്പ് സ്വദേശികളായ ചേക്കിന്റെ പുരക്കൽ ജുറൈജ് (21), പൊന്നാക്കടവത്ത് അബൂ താഹിർ (20), ചേക്കിന്റെ പുരക്കൽ മുഹമ്മദ് റഹീസ് (20) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അബു താഹിർ, ജുറൈജ് എന്നിവർ അക്രമത്തിൽ നേരിട്ട് പങ്കുള്ളവരും റഹീസ് പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തയാളുമാണ്.
മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. നേരത്തെ, ഒഴൂർ സ്വദേശി കോതങ്ങത്ത് പറമ്പിൽ സിറാജുദ്ദീൻ (34), കൂട്ടായി സ്വദേശിയായ കുപ്പന്റെ പുരക്കൽ സൈനുൽ ആബിദ് (31) എന്നിവർ അറസ്റ്റിലായിരുന്നു. എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് അംഗം കൂടിയായ കുപ്പന്റെ പുരക്കൽ അഷ്കറിനെ (34) കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വഴിത്തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.