മദ്യലഹരിയിൽ യുവാവിനെ മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ

ലഖ്നോ: യു.പിയിലെ മീററ്റിൽ യുവാവിനെ മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. യുവാവിനെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തത്.

ഇന്റർമീഡിയറ്റ് പരീക്ഷയെഴുതിയ യുവാവ് നവംബർ 13 ന് അടുത്ത ബന്ധുവിനെ കാണാൻ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അന്ന് രാത്രി വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെയാണ് വീട്ടുകാരോട് മർദനമേറ്റ കാര്യം പറഞ്ഞു. എന്നാൽ ദേഹത്ത് അക്രമികൾ മൂത്രമൊഴിച്ച സംഭവം പറഞ്ഞില്ല.

കുറച്ച് ദിവസങ്ങൾക്ക് ശേഷം വീഡിയോ പുറത്തുവന്നപ്പോൾ യുവാവ് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. മദ്യപാനിയായ മൂന്നുപേർ യുവാവിനെ മർദിക്കുകയും ഒരാൾ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തന്നെ അപമാനിക്കരുതെന്ന് യുവാവ് അവരോട് അഭ്യർഥിക്കുന്നുണ്ട്. യുവാവിന്റെ രണ്ട് സുഹൃത്തുക്കളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് കുടുംബം ആരോപിച്ചു. ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. അതിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. യുവാവിനെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

4 arrested for beating, urinating on man in UP's meerut

Tags:    
News Summary - 4 arrested for beating, urinating on man in UP's meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.