2018-19 വർഷത്തെ െഎ.സി.എം.ആർ ഇൻറർ നാഷനൽ ഫെലോഷിപ്പുകൾക്ക് ഇന്ത്യൻ ബയോ മെഡിക്കൽ സയൻറിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷകൾ സ്വീകരിക്കും.
യുവശാസ്ത്രജ്ഞർക്ക് (യങ് സയൻറിസ്റ്റ്സ്) പന്ത്രണ്ടും മുതിർന്ന ശാസ്ത്രജ്ഞർക്ക് (സീനിയർ സയൻറിസ്റ്റ്സ്) ആറും ഫെലോഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്. ഗവേഷണമേഖലയിൽ അന്തർദേശീയതലത്തിൽ ഇന്ത്യൻ ബയോമെഡിക്കൽ ശാസ്ത്രജ്ഞരെ കൂടുതൽ ശാക്തീകരിക്കുന്നതിനും നൈപുണ്യം വികസിപ്പിക്കാനുമാണ് ഫെലോഷിപ്. യു.എസ് ഉൾപ്പെടെ അന്തർദേശീയ ശാസ്ത്രജ്ഞരുമായി ഇടപെട്ട് ബയോ മെഡിക്കൽ ഗവേഷണങ്ങളിൽ നൂതന അറിവുകൾ നേടാനും മറ്റും ഇൗ ഫെലോഷിപ്പുകൾ ഏറെ സഹായകമാകും.
യുവശാസ്ത്രജ്ഞർക്ക് മൂന്നു മുതൽ ആറു മാസം വരെയും മുതിർന്ന ശാസ്ത്രജ്ഞർക്ക് 10 മുതൽ 15 ദിവസം വരെയുമാണ് അന്തർദേശീയതലത്തിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെടാവുന്നത്.
ഇൗ കാലയളവിൽ യുവശാസ്ത്രജ്ഞർക്ക് പ്രതിമാസം 3000 യു.എസ് ഡോളറും 20,000 രൂപ കണ്ടിൻജൻസി ഗ്രാൻറായും ലഭിക്കും. സീനിയർ സയൻറിസ്റ്റുകൾക്ക് പ്രതിദിനം 200 യു.എസ് ഡോളറും 20,000 രൂപ കണ്ടിൻജൻസി ഗ്രാൻറായും ലഭിക്കും. മടക്കയാത്രക്ക് ഇൗ രണ്ട് വിഭാഗം ശാസ്ത്രജ്ഞർക്കും ഇക്കോണമി ക്ലാസ് എയർ ടിക്കറ്റും ലഭ്യമാകും.
യോഗ്യത: ഇന്ത്യയിലെ ബയോ മെഡിക്കൽ സയൻറിസ്റ്റുകൾക്കാണ് അപേക്ഷിക്കാവുന്നത്. എം.ഡി/പിഎച്ച്.ഡി യോഗ്യതക്ക് പുറമെ യുവശാസ്ത്രജ്ഞർക്ക് മൂന്നു വർഷത്തിൽ കുറയാത്ത ടീച്ചിങ്/റിസർച് എക്സ്പീരിയൻസും സീനിയർ സയൻറിസ്റ്റുകൾക്ക് 15 വർഷത്തിൽ കുറഞ്ഞ എക്സ്പീരിയൻസും ഉണ്ടായിരിക്കണം. പ്രായം യുവശാസ്ത്രജ്ഞർക്ക് 45 വയസ്സിനും സീനിയർ സയൻറിസ്റ്റുകൾക്ക് 57 വയസ്സിനും താഴെയാകണം. ഇന്ത്യയിലെ അധികൃത ബയോ മെഡിക്കൽ/റിസർച്/ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരം സയൻറിസ്റ്റായി ജോലി നോക്കുന്നവരാകണം.
അപേക്ഷ: ഫെലോഷിപ്പോടെ ഗവേഷണ ജോലികളിലേർപ്പെടാൻ ഉേദ്ദശിക്കുന്ന വിദേശ സ്ഥാപനത്തിൽനിന്നും ഒരു ‘െലറ്റർ ഒാഫ് അക്സപ്റ്റൻസും’ ഇന്ത്യയിൽ ജോലിചെയ്യുന്ന സ്ഥാപനമേധാവിയുടെ ശിപാർശക്കത്തും അപേക്ഷ സമർപ്പണത്തിനാവശ്യമാണ്.
അപേക്ഷാഫോറത്തിെൻറ മാതൃകയും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും
www.icmr.nic.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.
നിർദേശാനുസരണം തയാറാക്കിയ അപേക്ഷയുടെ പത്ത് പകർപ്പുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 28നകം കിട്ടത്തക്കവണ്ണം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.