ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി-ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റൻറ് െലക്ചറർ, ടീച്ചിങ് അസോസിയേറ്റ്സ് അധ്യാപക നിയമനത്തിനായുള്ള യോഗ്യത നിർണയ പരീക്ഷയായ നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി) മാർച്ച് 18ന് നടക്കും.
മികവുള്ള അധ്യാപകരെ കണ്ടെത്തുന്നതിനും ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനുമാണ് പരീക്ഷ. കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കേറ്ററിങ് ടെക്നോളജിയാണ് (എൻ.സി.എച്ച്.എം.സി.ടി) ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിൽ യോഗ്യത നേടിക്കഴിഞ്ഞാൽ പിന്നെ പ്രായപരിധി കഴിയുന്നതുവരെ ഇൗ മേഖലയിൽ അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള പ്രാബല്യമുണ്ടാകും.
യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെൻറിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരാകണം അപേക്ഷകർ. അല്ലെങ്കിൽ ഇതേ ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്കും ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2018 ഏപ്രിൽ 30 ന് 30 വയസ്സ് കവിയാൻ പാടില്ല.
എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷഫീസ് 800 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും 400 രൂപ മതി.
അപേക്ഷ ഒാൺലൈനായി http://thims.gov.in ൽ നിർദേശാനുസരണം സമർപ്പിക്കാം. െഫബ്രുവരി 20 വരെ ഒാൺലൈനായി അേപക്ഷ സ്വീകരിക്കും. കൺഫർമേഷൻ ഷീറ്റ് െഫബ്രുവരി 28ന് മുമ്പായി ലഭിക്കണം.
നിർദേശങ്ങൾ വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
ടെസ്റ്റ്: 2018 മാർച്ച് 18ന് രണ്ടു സെഷനുകളായി നടത്തുന്ന ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് ടെസ്റ്റിൽ മൂന്നു പേപ്പറുകളുണ്ട്. പേപ്പർ ഒന്നിനും രണ്ടിനും ഒാരോ മണിക്കൂർ വീതവും പേപ്പർ മൂന്നിന് രണ്ടു മണിക്കൂറും സമയം അനുവദിക്കും. മൊത്തം 400 മാർക്കിനാണ് ചോദ്യങ്ങൾ.
കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് ടെസ്റ്റ് സെൻറർ. ഫലപ്രഖ്യാപനം മാർച്ച് 27ന് ഉണ്ടാകും.
അസിസ്റ്റൻറ് െലക്ചറർ തസ്തികക്ക് ടെസ്റ്റിൽ യോഗ്യത നേടുന്നതിന് പേപ്പർ ഒന്നിനും രണ്ടിനും 45 ശതമാനത്തിൽ കുറയാതെയും പേപ്പർ മൂന്നിന് 50 ശതമാനം മാർക്കിൽ കുറയാതെയും നേടണം.
കൂടുതൽ വിവരങ്ങൾ
http://thims.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.