ഇന്ത്യയിലെ 19 ദേശീയ നിയമ സർവകലാശാലകൾ 2018 വർഷം നടത്തുന്ന അണ്ടർ ഗ്രാേജ്വറ്റ് (പഞ്ചവത്സര ഇൻറഗ്രേറ്റഡ് ലോ ഡിഗ്രി), പോസ്റ്റ് ഗ്രാേജ്വറ്റ് (ഏകവർഷ എൽഎൽ.എം) പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്-ക്ലാറ്റ് (CLAT-2018) മേയ് 13ന് ദേശീയതലത്തിൽ നടത്തും. കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (NUALS) ആണ് ടെസ്റ്റ് നടത്തുന്നത്. ‘ക്ലാറ്റ്-2018’ൽ പെങ്കടുക്കുന്നതിന് അപേക്ഷ ഒാൺലൈനായി ജനുവരി ഒന്നുമുതൽ www.clat.ac.in വെബ്സൈറ്റിലൂടെ സമർപ്പിക്കാം. മാർച്ച് 31 വരെ ഒാൺലൈൻ അപേക്ഷ സ്വീകരിക്കും.
യോഗ്യത: അഞ്ചു വർഷത്തെ അണ്ടർ ഗ്രാേജ്വറ്റ് പ്രോഗ്രാമുകൾക്ക് (ബി.എ എൽഎൽ.ബി, ബിഎസ്സി എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി-ഒാണേഴ്സ്) ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ 45 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടിക്കാർക്ക് 40 ശതമാനം) കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാേജ്വറ്റ് (ഏകവർഷ എൽഎൽ.എം) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് 55 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടിക്കാർക്ക് 50 ശതമാനം) കുറയാതെ എൽഎൽ.ബി/തത്തുല്യ നിയമബിരുദമെടുത്തവർക്കും 2018 ഏപ്രിൽ/മേയ് മാസത്തിൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ക്ലാറ്റ്-2018ന് അപേക്ഷിക്കാം.
‘ക്ലാറ്റ്-2018’ൽ പങ്കാളികളാവുന്ന 19 ദേശീയതല നിയമസർവകലാശാലകളിൽ കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ യൂനിവേഴ്സിറ്റി, ഹൈദരാബാദിലെ നൽസാർ യൂനിവേഴ്സിറ്റി ഒാഫ് ലോ, തിരുച്ചിറപ്പള്ളിയിലെ തമിഴ്നാട് നാഷനൽ ലോ സ്കൂൾ, വിശാഘപട്ടണത്തിലെ ദാമോദരം സഞ്ജീവയ്യ നാഷനൽ യൂനിവേഴ്സിറ്റി, കൊൽക്കത്തയിലെ വെസ്റ്റ്ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് ജുറിഡിക്കൽ സയൻസ്, ജോധ്പുരിലെ നാഷനൽ ലോ യൂനിവേഴ്സിറ്റി, റായ്പുരിലെ ഹിദായത്തുല്ല നാഷനൽ ലോ യൂനിവേഴ്സിറ്റി, ഗുജറാത്ത് നാഷനൽ ലോ യൂനിവേഴ്സിറ്റി, ലഖ്നോവിലെ ഡോ. റാംമനോഹർ ലോഹ്യ നാഷനൽ ലോ യൂനിവേഴ്സിറ്റി, പഞ്ചാബിലെ രാജീവ് ഗാന്ധി നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് ലോ, പട്നയിലെ ചാണക്യ നാഷനൽ ലോ യൂനിവേഴ്സിറ്റി, ഒഡിഷയിലെ (കട്ടക്) നാഷനൽ ലോ യൂനിവേഴ്സിറ്റി, റാഞ്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സ്റ്റഡി ആൻഡ് റിസർച് ഇൻ ലോ, അസമിലെ നാഷനൽ ലോ യൂനിവേഴ്സിറ്റി ആൻഡ് ജുഡീഷ്യൽ അക്കാദമി, ദോഹലിലെ നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യൂനിവേഴ്സിറ്റി എന്നിവ ഉൾപ്പെടും.
വിശദ വിവരങ്ങളടങ്ങിയ ‘ക്ലാറ്റ്-2008’ േബ്രാഷർ
www.clat.ac.in വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.