വി.െഎ.ടി എൻജിനീയറിങ് പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

എൻജിനീയറിങ്/ടെക്നോളജി ഉന്നത വിദ്യാഭ്യാസത്തിന് ദക്ഷിണേന്ത്യയിലെ ശ്രേഷ്ഠ സ്ഥാപനങ്ങളിലൊന്നായ വി.െഎ.ടി യൂനിവേഴ്സിറ്റിയുടെ ബി.ടെക് കോഴ്സുകളിലേക്കുള്ള 2018 വർഷത്തെ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ ഏപ്രിൽ നാലു മുതൽ 15 വരെ  നടക്കും. ഒാരോ ദിവസവും മൂന്നു സെഷനുകളായാണ് പരീക്ഷ. 

ഫിസിക്സ്, കെമിസ്ട്രി, ബേയാളജി/മാത്തമാറ്റിക്സ്, ഇംഗ്ലീഷ് പരിജ്ഞാനമളക്കുന്ന മൾട്ടിപ്്ൾ ചോയ്സ് മാതൃകയിലുള്ള 125 ചോദ്യങ്ങൾ വീതം എൻട്രൻസ് പരീക്ഷക്കുണ്ടാവും. വി.െഎ.ടി വാഴ്സിറ്റിയുടെ വെല്ലൂർ, ചെന്നൈ, ഭോപാൽ, അമരാവതി കാമ്പസുകളിലായി നടത്തുന്ന 2018 ലെ റെഗുലർ ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനം ഇൗ പൊതുപ്രവേശന പരീക്ഷയിലെ (വി.െഎ.ടി.ഇ.ഇ.ഇ)റാങ്ക് പരിഗണിച്ചാണ്. കൗൺസിലിങ് നടത്തിയാണ് അഡ്മിഷൻ.
യോഗ്യത: അപേക്ഷാർഥി 1996 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടിക്കാർക്ക് 50 ശതമാനം) നേടി വിജയിച്ചിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷ ഒാൺലൈനായോ ഒാഫ്ലൈനായോ സമർപ്പിക്കാം. 

ഒാൺൈലൻ അപേക്ഷകർ 1150 രൂപയും ഒാഫ്ലൈൻ അപേക്ഷകർ 1200 രൂപയും ഫീസായി നൽകണം.
ഒാഫ്ലൈൻ അപേക്ഷേഫാറങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഒാഫിസുകൾ വഴി വിതരണം ചെയ്യും. കേരളത്തിൽ എറണാകുളം ഹെഡ്പോസ്റ്റ് ഒാഫിസിലും കർണാടകത്തിൽ ബംഗളൂരു ജി.പി.ഒയിലും തമിഴ്നാട്ടിൽ അണ്ണാനഗർ (ചെന്നൈ) സബ് പോസ്റ്റ്ഒാഫിസ്, അണ്ണാ റോഡ് (ചെന്നൈ) ഹെഡ്പോസ്റ്റ് ഒാഫിസ്, ചെന്നൈ ജി.പി.ഒ, കോയമ്പത്തൂർ ഹെഡ്പോസ്റ്റ് ഒാഫിസ്, സേലം, ടിനഗർ, താംബരം, തിരുച്ചിറപ്പള്ളി, െവല്ലൂർ, റാണിപ്പേട്ട്, ആർ.എസ് പുരം, ഹെഡ്പോസ്റ്റ് ഒാഫിസുകളിലും അപേക്ഷേഫാറം ലഭിക്കും.

അപേക്ഷ സമർപ്പണത്തിന് െഫബ്രുവരിവരെ സമയമുണ്ട്. ഒാൺലൈൻ അപേക്ഷ www.vit.ac.in ലൂടെ സമർപ്പിക്കാം. കേരളത്തിൽ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ. വിവരങ്ങൾ വെബ്സൈറ്റിൽ. 
Tags:    
News Summary - apply now for VIT engineering entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.