ന്യൂഡൽഹി: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിെൻറ (എയിംസ്) 2018 ജനുവരി സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രവേശന പരീക്ഷ ഡൽഹിയിൽ 2018 ഫെബ്രുവരി 10ന് നടത്തും.
ഒാൺലൈൻ രജിസ്ട്രേഷൻ ജനുവരി 11ന് വൈകീട്ട് അഞ്ചിനകം പൂർത്തിയാക്കണം.
ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 800 രൂപ മതി. അസ്ഥി സംബന്ധമായ വൈകല്യമുള്ളവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എയിംസിെൻറ 22 വകുപ്പുകളിലാണ് പിഎച്ച്.ഡി പ്രവേശനം. വകുപ്പുകളും സീറ്റുകളും ചുവടെ:
അനാട്ടമി: നാല് സീറ്റ്, ബയോകെമിസ്ട്രി: 14, ബയോഫിസിക്സ്: ഏഴ്, ബയോസ്റ്റാറ്റിക്സ്: ഒന്ന്, ബയോടെക്നോളജി: ഒന്ന്, ഗ്യാസ്ട്രോ എൻററോളജി: നാല്, ലാബ് ഒാേങ്കാളജി: ആറ്, ലാബ് മെഡിസിൻ: മൂന്ന്, മൈക്രോ ബയോളജി: നാല്, മെഡിക്കൽ ഫിസിക്സ്: ഒന്ന്, എൻ.എം.ആർ: രണ്ട്, ടി.െഎ.െഎ: മൂന്ന്, ന്യൂറോസർജറി: രണ്ട്, ഒഫ്താൽമോളജി (ആർ.പി.സി): രണ്ട്, ഒക്കുലാർ ഫാർമക്കോളജി: രണ്ട്, ഫാർമക്കോളജി: നാല്, ഫിസിയോളജി: മൂന്ന്, സൈക്യാട്രി: നാല്, പാതോളജി: അഞ്ച്, പീഡിയാട്രിക്സ്: മൂന്ന്, റിപ്രൊഡക്ടിവ് ബയോളജി: രണ്ട്, റുമറ്റോളജി: ഒന്ന്.
മെഡിക്കൽ യോഗ്യത: അംഗീകൃത എം.ബി.ബി.എസ്/ ബി.ഡി.എസ് ബിരുദം (55 ശതമാനത്തിൽ കൂടുതൽ മാർക്ക് വേണം) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി/ എം.എസ്/ എം.ഡി.എസ്/ ഡി.എം/ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി.
നഴ്സിങ് യോഗ്യത: നഴ്സിങ് കോളജിൽ പിഎച്ച്.ഡി പ്രവേശനത്തിന് നഴ്സിങ് സ്പെഷാലിറ്റിയിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്സി നഴ്സിങ്.
നോൺ മെഡിക്കൽ: വൈദ്യശാസ്ത്രേതര വിഷയങ്ങൾക്ക് െറഗുലറായി പഠിച്ച് അക്കാദമിക മികവുള്ള എം.എസ്സി/ എം.ടെക്/ ബി.എ.എം.എസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
http://www.aiimsexams.org കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ജോയൻറ് സി.എസ്.െഎ.ആർ -യു.ജി.സി നെറ്റ്/ ജെ.ആർ.എഫ്, െഎ.സി.എം.ആർ -ജെ.ആർ.എഫ്/ എസ്.ആർ.എഫ്, ഡി.ബി.ടി ജെ.ആർ.എഫ്/ എസ്.ആർ.എഫ്, എൻ.ബി.എച്ച്.എം ടെസ്റ്റ്, ഗേറ്റ്, ഇൻസ്പയർ ഫെലോഷിപ്, യു.ജി.സി ജെ.ആർ.എഫ്/ എസ്.ആർ.എഫ്, ഡി.എസ്.ടി ജെ.ആർ.എഫ്/ എസ്.ആർ.എഫ് എന്നിവയിലൊന്നിൽ യോഗ്യത നേടിയവരാകണം. പിഎച്ച്.ഡി കാലയളവ് മൂന്ന് വർഷമാണ്.
കുറഞ്ഞ ചെലവിൽ പഠനം പൂർത്തിയാക്കാം. പഠനകാലയളവിൽ ഫെലോഷിപ്പും ലഭിക്കും. വെബ്സൈറ്റ്: www.aiimsexams.org
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.