ഭുവനേശ്വർ: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് സീറ്റുകളിൽ 15 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. സർക്കാർ തീരുമാനത്തിന് നേരത്തെ തന്നെ പ്രതിപക്ഷം പിന്തുണ അറിയിച്ചിരുന്നു. സർക്കാർ നടത്തുന്ന എല്ലാ മെഡിക്കൽ, എൻജിനീയറിങ് കോളേജുകളിലും സംവരണം ബാധകമാണ്.
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി സംവരണ വിവരം പ്രഖ്യാപിച്ചത്. ''ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസമത്വം ഇല്ലാതാക്കാനും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന കഴിവുള്ള വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതിനുമാണ് 15 ശതമാനം സംവരണം ഏർപ്പെടുത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ മെഡിക്കൽ, എൻജിനീയറിങ് കോളേജുകളിലും സംവരണം ഉറപ്പാക്കും' നവീൻ പട്നായിക് ട്വീറ്റിൽ വ്യക്തമാക്കി. നിലവിൽ സംവരണവിഭാഗത്തിൽ ഉൾെപട്ടവർക്കും അല്ലാത്തവർക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.
To remove the inequalities and to facilitate entry of talented students of Govt High Schools in Engineering and Medical courses in #Odisha, the State Govt has notified reservation of 15% seats in Medical & Engineering colleges of State. pic.twitter.com/0sbR1IYGVO
— CMO Odisha (@CMO_Odisha) March 31, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.