മത്സരപ്പരീക്ഷ: ദുരുദ്ദേശ്യമില്ലാത്ത തീരുമാനത്തിൽ ഇടപെടാനാവില്ല -ഹൈകോടതി

കൊച്ചി: മത്സരപ്പരീക്ഷകളിലെ അപാകതകൾ സംബന്ധിച്ച പരാതികളിൽ വിഷയ വിദഗ്ധരെടുത്ത തീരുമാനം ചോദ്യം ചെയ്യുന്ന അപ്പീൽ അതോറിറ്റിയായി പ്രവർത്തിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഹൈകോടതി. ചോദ്യങ്ങളിലും പ്രസിദ്ധീകരിച്ച ഉത്തര സൂചികയിലുമുള്ള തെറ്റുകൾ സംബന്ധിച്ച പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി യു.ജി.സി നിയമിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്ത് യു.ജി.സി നെറ്റ് പരീക്ഷാർഥി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.

2020 ഡിസംബറിലും 2021 ജൂണിലും നെറ്റ് പരീക്ഷാർഥിയായിരുന്ന ബി.എസ്. സിന്ധു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഷയ വിദഗ്ധരുടെ തീരുമാനം പക്ഷപാതപരമോ, സ്വേച്ഛാപരമോ, വിവേകപരമല്ലാത്തതോ അല്ല. ഇത്തരമൊരു സാഹചര്യത്തിൽ സമിതിയുടെ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - Compitative Exam: Cannot interfere with decision - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT