അടുത്തകാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ സ്വീകാര്യത ലഭിക്കുന്ന പുത്തൻ തൊഴിൽ മേഖലകളിലൊന്നാണ് പെറ്റ് ട്രെയിനിങ്. മനുഷ്യ നാഗരികതകളുടെതന്നെ പഴക്കം അവകാശപ്പെടാൻ കഴിയുന്നതാണ് വളർത്തു ജീവികളോടുള്ള താൽപര്യവും. ചില മൃഗങ്ങളെയും പക്ഷികളെയും പ്രത്യേക പരിഗണന നൽകി പരിചരിക്കുകയും ഇണക്കി വളർത്തുകയും ചെയ്യുന്നുണ്ട്. ഒാമനകളായി വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയാണ് പെറ്റ് ട്രെയിനിങ്.
ഇണക്കി വളർത്തുന്ന ജീവികളെ ഇരിക്കാനും അതിഥികൾ എത്തുേമ്പാൾ എതിരേൽക്കാനും പ്രാഥമിക കർമങ്ങൾ വൃത്തിയായി നിർവഹിക്കാനും പഠിപ്പിക്കലിൽ ഒതുങ്ങുന്നില്ല. അതിലും വിശാലമായ ചില ഇടങ്ങളിലേക്കുകൂടി പെറ്റ് ട്രെയ്നിങ് നീളുന്നുണ്ട്.
ഇണക്കി വളർത്തുന്ന ജീവികൾ വീടിെൻറ ഭാഗമാകുന്നതിനാൽ അവയുടെ സുരക്ഷകൂടി പെറ്റ് ട്രെയിനിങ്ങിെൻറ ഭാഗമാക്കേണ്ടതുണ്ട്. കൂടാതെ, ഇത്തരം വളർത്തു ജീവികളെ മത്സരങ്ങളിൽ പെങ്കടുപ്പിക്കാനുള്ള പരിശീലനങ്ങളും നൽകേണ്ടതുണ്ട്. ഇവക്ക് സമയാസമയത്ത് നടത്തേണ്ട വാക്സിനേഷൻ, ഭക്ഷണക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉടമസ്ഥനെ യഥാസമയത്ത് അറിയിക്കേണ്ടത് ഒരു പെറ്റ് ട്രെയ്നറുടെ ചുമതലയാണ്.
പെറ്റ് ട്രെയ്നിങ് പഠിക്കാൻ
പെറ്റ് ട്രെയ്നിങ് പഠനപരിശീലനത്തിന് അനുയോജ്യമായ സ്ഥാപനങ്ങൾ കൂടുതലുള്ളത് വികസിത രാജ്യങ്ങളിലാണ്. നിലവിൽ നമ്മുടെ രാജ്യത്തു പെറ്റ് ട്രെയ്നിങ്ങിനു മാത്രമായൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ല. എന്നാൽ, വലിയൊരളവോളം സ്വയം സ്വാധീനത്തിൽ കൊണ്ടുവരാൻ കഴിയുന്നതാണ് ‘പെറ്റ് ട്രെയ്നിങ് സ്കിൽ’. ഇതിലേക്കായി പെറ്റ് ട്രെയിനിങ് പ്രഫഷനായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണമാണ് മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവും അവയെ മനസ്സിലാക്കാനുള്ള കഴിവും.
നമ്മുടെ രാജ്യത്തെ ഇത്തരം പെറ്റ് ട്രെയ്നർമാരുടെ പഠന പരിശീലനം നേടിയ വഴികൾ പരിശോധിച്ചാൽ മനസ്സിലാകും. അവർ വ്യക്തിപരമായ അനുഭവങ്ങളുടെയും പഠനത്തിെൻറയും പരിശീലനത്തിെൻറയും കരുത്തിലാണ് സ്വയം വികസിപ്പിച്ചെടുത്തതെന്ന്. കൂടാതെ, ചെറിയൊരു ശതമാനം പെറ്റ് ട്രെയ്നർമാർ പൊലീസ് വകുപ്പുകളിലെ നായ്പരിശീലന രംഗത്തെ സേവനത്തിനുശേഷം ഇതിലെത്തിയവരാണ്.
ആകർഷകമായ വേതനം ഉറപ്പാക്കാവുന്ന ജോലിയാണിത്. മാത്രമല്ല, ഭാവിയിൽ കൂടുതൽ സാധ്യതകൾ കണ്ടെത്തുമെന്നുറപ്പുള്ള തൊഴിൽ വിഭാഗവുമാണിത്. ഇൗ പരിശീലനം നമ്മുടെ രാജ്യത്തു പ്രധാനമായും നായ്ക്കൾക്കാണ് നടത്തുന്നത്. ആതിനാൽ പ്രാപ്തനായ ഒരു പെറ്റ് ട്രെയ്നർക്ക് എട്ടു മുതൽ പത്തുവരെ നായ്ക്കളെ പരിശീലിപ്പിക്കാൻ കഴിയും. അതുവഴി ഏകദേശം 80,000 രൂപയുടെ പ്രതിമാസ വരുമാനം പ്രതീക്ഷിക്കാം.
കൂടാതെ, സിനിമാരംഗത്തും അനുബന്ധ രംഗങ്ങളിലും ഇത്തരം പരിശീലനം ലഭിച്ച മൃഗങ്ങൾക്കും പക്ഷികൾക്കും കൂടിവരുന്ന അവസരങ്ങൾ ഇൗ തൊഴിൽ രംഗത്ത് വളർച്ച വാഗ്ദാനം ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.