വിദ്യാർഥികൾക്കിടയിൽ താൽപര്യം ഏറിവരുന്ന എൻജിനീയറിങ് ശാഖയാണ് ‘ബയോമെഡിക്കൽ എൻജിനീയറിങ്’. പേരു സൂചിപ്പിക്കുന്നതുേപാലെതന്നെ ഇൗ പഠനശാല ബയോളജിയും മെഡിസിനും എൻജിനീയറിങ്ങും സംയുക്തമായ പഠനശാഖയാണ്.
എൻജിനീയറിങ് പഠനത്തിലെ പ്രധാന വിഷയങ്ങളായ ‘സോളിഡ് ആൻഡ് ഫ്ലൂയിഡ് മെക്കാനിക്സ്’, ഹീറ്റ് ട്രാൻസ്ഫർ ആൻഡ് ഇലക്ട്രോമാഗ്നറ്റിക് ആൻഡ് കൺട്രോൾ തിയറി അടക്കമുള്ള വിഷയങ്ങളും മെഡിക്കൽ സയൻസിൽനിന്ന് അനാട്ടമി, ഫിസിയോളജി ആൻഡ് ബയോ കെമിസ്ട്രി, ‘ക്ലിനിക്കൽ സയൻസസ് ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിങ്’ എന്നിങ്ങനെ വളരെ വ്യാപതിയുമുള്ള കരിക്കുലമാണ് ബയോമെഡിക്കൽ എൻജിനീയറിങ് പഠനത്തിൽ ഉൾച്ചേർത്തിട്ടുള്ളത്. സോഫ്റ്റ്വെയർ രംഗത്തെ എൻജിനീയറിങ് പരിജ്ഞാനം ഉപയോഗിച്ച് ബയോമെഡിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന വിധം രൂപംകൊടുത്തിട്ടുള്ള പഠന പരിശീലനമാണ് ഇൗ വിഷയം പഠിക്കുന്നവർക്കു ലഭ്യമാകുന്നത്. ധാരാളം െഎച്ഛികവിഷയങ്ങൾ തെരഞ്ഞെടുത്ത് പഠനം നടത്താനുള്ള അവസരമുണ്ട്. പ്രധാനമായും ബയോമെഡിക്കൽ എൻജിനീയറിങ് പഠനരംഗത്ത് താഴെപ്പറയുന്ന സ്പെഷലൈസേഷൻസിൽ പഠനാവസരങ്ങളാണ് ലഭ്യമായിട്ടുള്ളത്:
ബയോ ഇൻസ്ട്രുമെേൻറഷൻ, ബയോ മെറ്റീരിയൽസ്, ടിഷ്വു എൻജിനീയറിങ്, ബയോ മെക്കാനിക്സ്, ക്ലിനിക്കൽ എൻജിനീയറിങ്, ഒാർത്തോപീഡിയാക് ബയോ എൻജിനീയറിങ്, മെഡിക്കൽ ഇമേജിങ് ആൻഡ് റിഹാബിലിറ്റേഷൻ എൻജിനീയറിങ്.
മറ്റ് എൻജിനീയറിങ് ബ്രാഞ്ചുകൾക്ക് സംസ്ഥാനത്ത് ലഭിക്കുന്ന പഠന സൗകര്യങ്ങൾ ബയോമെഡിക്കൽ എൻജിനീയറിങ് പഠനരംഗത്ത് ലഭ്യമല്ല. കേരളത്തിൽ വിരലിലെണ്ണാവുന്ന എൻജിനീയറിങ് കോളജുകൾ മാത്രമേ വിഷയത്തിൽ ബി.ടെക് പഠനം നടത്താൻ അവസരം ഒരുക്കിയിട്ടുള്ളൂ. ആയതിനാൽ എൻജിനീയറിങ് പ്രവേശനത്തിനായി കേരള സർക്കാർ നടത്തുന്ന മത്സര പരീക്ഷയിൽ ഉയർന്ന റാങ്കു ലഭിക്കുന്നവർക്കാണ് പൊതുവേ പ്രവേശനം ലഭിക്കാനുള്ള സാധ്യത. താഴെ പറയുന്ന എൻജിനീയറിങ് കോളജുകളിലാണീ വിഷയത്തിൽ പഠനം നടത്താൻ കേരളത്തിൽ കഴിയുക:
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറിെൻറ (െഎ.എച്ച്.ആർ.ഡി) നിയന്ത്രണത്തിലുള്ള മോഡൽ എൻജിനീയറിങ് കോളജ്, തൃക്കാക്കര.
ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി എഴുകോൺ, കൊല്ലം.
മുകളിൽ സൂചിപ്പിച്ച രണ്ടു എൻജിനീയറിങ് കോളജുകളും സ്വാശ്രയ മേഖലയിലുള്ളവയാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള എൻട്രൻസ് കമീഷെൻറ വെബ്സൈറ്റായ www.cee.kerala.org സന്ദർശിക്കുക.
സംസ്ഥാനത്തിനു പുറത്ത് ഉന്നതനിലവാരം പുലർത്തുന്ന ഒേട്ടറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബേയാമെഡിക്കൽ എൻജിനീയറിങ്ങിലും അനുബന്ധ പഠനമേഖലകളിലും ബിരുദ, ബിരുദാനന്തര പഠന സൗകര്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ മുൻപന്തിയിലുള്ള സ്ഥാപനമാണ് കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി. െഎ.െഎ.ടി കാൺപൂർ ബി.ടെക് ഇൻ ബയോളജിക്കൽ സയൻസ് ആൻഡ് ബയോ എൻജിനീയറിങ് കോഴ്സാണ് നടത്തുന്നത്. ഇതിനു സമാനമായി ബനാറസ് ഹിന്ദു സർവകലാശാല, വാരണാസി, ഉത്തർപ്രദേശ്, ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് പ്രോഗ്രാം നടത്തുന്നുണ്ട്. െഎ.െഎ.ടി കാൺപൂരിലെയും ബനാറസ് ഹിന്ദു സർവകലാശാലയുടെയും ബയോമെഡിക്കൽ എൻജിനീയറിങ്ങുകളിലും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഡിഗ്രികൾക്ക് കരിയർ മേഖലയിൽ വലിയ വിലയാണുള്ളത്.
െഎ.െഎ.ടി, കൺപൂർ, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി എന്നിവക്കൊപ്പം ദേശീയ ശ്രദ്ധ പിടിച്ചിട്ടുള്ള മറ്റുചില സ്ഥാപനങ്ങളും ബി.ടെക് ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ പഠന സൗകര്യം നൽകുന്നുണ്ട്. ഇവയിൽ ചില സ്ഥാപനങ്ങൾ താഴെ പറയുന്നു:
ശാസ്ത്ര യൂനിവേഴ്സിറ്റി, തഞ്ചാവൂർ
മണിപ്പാൽ യൂനിവേഴ്സിറ്റി, മണിപ്പാൽ
ജെ.ബി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്, ഹൈദരാബാദ്
പി.എസ്.ജി കോളജ് ഒാഫ് ടെക്നോളജി, കോയമ്പത്തൂർ
നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി, തക്കല
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അപ്ലൈഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഝാൻസി
ആൽഫ കോളജ് ഒാഫ് എൻജിനീയറിങ്, ചെന്നൈ
ബയോമെഡിക്കൽ എൻജിനീയറിങ്ങിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളയാൾക്ക് അനേകം തൊഴിലവസരങ്ങളുണ്ട്.
പ്രധാനമായും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട കമ്പനികളിലും സ്ഥാപനങ്ങളിലുമാണ് തൊഴിൽ ലഭിക്കുക. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിതരണ രംഗത്തും ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര യോഗ്യതകൾ നേടിയ വ്യക്തികൾക്ക് വലിയ അവസരങ്ങളുണ്ട്. വൈദ്യശാസ്ത്രരംഗത്തും അനുബന്ധ മേഖലയിലും ഉണ്ടാകുന്ന പരീക്ഷണങ്ങളും അതുപ്രകാരം നിർമിക്കപ്പെടുന്ന ചികിത്സാ സഹായികളായ ഉപകരണങ്ങളും ബയോ മെഡിക്കൽ എൻജിനീയറിങ് രംഗത്ത് വലിയ കരിയർ സാധ്യതകളാണ് തുറക്കുന്നത്. ബയോ മെഡിക്കൽ എൻജിനീയറിങ് രംഗത്തുണ്ടാകുന്ന കുതിച്ചുചാട്ടത്തിെൻറ ഭാഗമായി ബയോ മെഡിക്കൽ എൻജിനീയറിങ് കോഴ്സ് പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളമായി ഉണ്ടാകുന്നു.
സ്വാഭാവികമായി ബയോ മെഡിക്കൽ എൻജിനീയറിങ് വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറൽ ഡിഗ്രികളുമുള്ളവർക്ക് അധ്യാപക മേഖലയിലും ധാരാളം തൊഴിവസരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.