സോഫ്റ്റ് വെയര്‍ ടെക്നോളജി: തൊഴില്‍ സാധ്യതകളേറെ

സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയവര്‍ക്ക് ഐ.ടി മേഖലയില്‍ തൊഴില്‍ സാധ്യതകളേറെയാണ്. ഐ.ടി മേഖലയില്‍ സോഫ്റ്റ്വെയറിനാണ് കൂടുതല്‍ പ്രാമുഖ്യം. കോടിക്കണക്കിന് മൂലധന നിക്ഷേപമുള്ള ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ ഇന്ത്യക്കകത്തും പുറത്തും ധാരാളമുണ്ട്. ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഐ.ടി കമ്പനികള്‍ക്ക് ഏറ്റവും നൂതനമായ സങ്കേതികവിദ്യ പഠിച്ചിറങ്ങുന്ന സോഫ്റ്റ്വെയര്‍ ഫ്രഫഷനലുകളെ ഇനിയും ധാരാളം ആവശ്യമായി വരും. 
പഠനാവസരം:ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനും ഡോട്ട് നെറ്റ് ടെക്നോളജിയുമൊക്കെ സമന്വയിപ്പിച്ച് ഐ.ടി വ്യവസായ മേഖലക്കാവശ്യമായ സോഫ്റ്റ്വെയര്‍ പ്രഫഷനലുകളെ വാര്‍ത്തെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്ട്രോണിക്സ് ആന്‍ഡ്  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്). കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് സോഫ്റ്റ്വെയര്‍ ടെക്നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് ആരംഭിക്കുന്നുണ്ട്. 24 ആഴ്ചത്തെ ഫുള്‍ടൈം കോഴ്സാണിത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്ളാസുകള്‍. കോഴ്സ് ഫീസായി 60,000 രൂപയും സര്‍വിസ് ടാക്സും നല്‍കണം. ആകെ 69,000 രൂപയോളം നല്‍കേണ്ടിവരും. ഫീസ് രണ്ടു ഗഡുക്കളായി അടക്കാവുന്നതാണ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശം.
അപേക്ഷ ഇപ്പോള്‍: അപേക്ഷ calicut.nielit.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ നിശ്ചിത അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതമോ സമര്‍പ്പിക്കാവുന്നതാണ്. അഡ്വാന്‍സ് ഫീസായി 1000 രൂപ Director, NIELIT, Calicutന് SBI -NIT കാമ്പസ് ബ്രാഞ്ച് (കോഡ് 2207) ചാത്തമംഗലത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. Training Officer, National Institute of Electronics and Information Technology, P.B. No.5, NIT Campus Post, Calicut-673601, Kerala. അപേക്ഷകള്‍ 2016 ഓഗസ്റ്റ് 24 വരെ സ്വീകരിക്കും. അവസാന തീയതിയുടെ അന്ന് വൈകീട്ട് അഞ്ചുമണിക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിങ് സെപ്റ്റംബര്‍ അഞ്ചിന് നടത്തും. അന്നുതന്നെ ക്ളാസും ആരംഭിക്കും.
അഡ്മിഷന്‍ ലഭിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മിതമായ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യവും മെസ്സും ലഭ്യമാണ്. 1000 മുതല്‍ 1600 രൂപ വരെയാണ് ഹോസ്റ്റല്‍ ഫീസ്. ഹോസ്റ്റ് ആന്‍ഡ് മെസ് ഫീസായി 3000 രൂപ നല്‍കേണ്ടിവരും. കോഷന്‍ ഡെപ്പോസിറ്റായി 3000 രൂപ കെട്ടിവെക്കണം.
പഠനത്തിനാവശ്യമായ എല്ലാവിധ സോഫ്റ്റ്വെയറുകളോടും കൂടിയ ഇന്‍റര്‍നെറ്റ് സംവിധാനമുള്ള 100 കമ്പ്യൂട്ടറുകള്‍ അടങ്ങിയ മികച്ച ഐ.ടി ലാബ് സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. കാമ്പസിലെവിടെയും വൈ-ഫൈ സൗകര്യം ലഭ്യമാണ്.
തിയറിക്കും പ്രായോഗികതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതിയില്‍ C.Net, VB.Net, ASP.Net, Core Java, Android Application, Project എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസക്തമായ പ്രോജക്ടുകള്‍ ഇന്‍ഡസ്ട്രിയില്‍നിന്നും എടുക്കാം.
യോഗ്യത: ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ എം.എസ്സി/ബി.എസ്സി/ഡിപ്ളോമ; BCA/MCA; BE/BTech, ME/M Tech അല്ളെങ്കില്‍ തത്തുല്യ യോഗ്യതയോ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ കൗണ്‍സലിങ് നടത്തും.
പ്ളേസ്മെന്‍റ്: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ സഹായത്തിനായി പ്ളേസ്മെന്‍റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിക്കാവശ്യമായ സാങ്കേതികവും പ്രായോഗികവുമായ അറിവ് വര്‍ധിപ്പിക്കുന്നതിലും വീക്കിലി പ്ളേസ്മെന്‍റ് ടെസ്റ്റ്, മോക്ക് ഇന്‍റര്‍വ്യൂ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും പ്ളേസ്മെന്‍റ് സെല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കാമ്പസ് പ്ളേസ്മെന്‍റിലൂടെയും മറ്റും ഐ.ടി കമ്പനികള്‍ക്കാവശ്യമായ മാന്‍പവര്‍ ലഭ്യമാക്കും. 
പഠിച്ചിറങ്ങിയ 80 ശതമാനം പേര്‍ക്കും വിപ്രോ, ടി.സി.എസ്, സാംസങ്, ബി.ഡി.ഐ സിസ്്റ്റംസ് , കോഗ്നിസന്‍റ്, എക്സ്പെറ്റേഷന്‍സ് ഐ.റ്റി സൊലൂഷ്യന്‍സ് മുതലായ കമ്പനികളില്‍ ജോലി നേടാനായെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെബ്സൈറ്റ്: www.nielit.gov.in/Calicut.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.