ജെ.ഇ.ഇയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈൽ ഹാരിസിനു മാതാപിതാക്കൾ മധുരം നൽകുന്നു

ജെ.ഇ.ഇ: സുഹൈലിന്റെ റാങ്ക് കോവിഡ്കാല പഠന പാഠം

കാസർകോട്: 'ക്ലാസിലിരുന്ന് പഠിക്കുന്നതിനെക്കാൾ ഉപകാരപ്രദമായിരുന്നു ഒാൺലൈൻ ക്ലാസ്. ആ രീതി നന്നായി ഉപയോഗപ്പെടുത്തിയതുകൊണ്ടായിരിക്കാം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ.) സംസ്ഥാനത്ത്‌ ഒന്നാം റാങ്ക് ലഭിച്ചത്...' ജോയിൻറ് എൻട്രൻസ് എക്സാമിനഷേനിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഇബ്രഹാം സുഹൈൽ ഹാരിസ് ഒാൺലൈൻ പഠനത്തിന് ഫുൾ എ.പ്ലസ് നൽകുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ. ജെ.ഇ.ഇ. യിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 210 ാം റാങ്കുംനേടിയ സുഹൈൽ, കീം പരീക്ഷയിൽ ആറാം റാങ്ക് നേടിയിരുന്നു.

കാസർകോട് ബെണ്ടിച്ചാൽ സ്വദേശിയും ജ്വല്ലറി ഉടമയുമായ എം.എ ഹാരിസിന്റെ മകനാണ്. കമ്പ്യൂട്ടര്‍ സയസിൽ ചേരാനാണ് താൽപര്യം. അത് മുബൈ അല്ലെങ്കിൽ ചെന്നൈ ഐ.ഐ.ടിയിൽ ആകണമെന്നുണ്ട്.

പാലയിലെ ബ്രില്ല്യൻസിൽ കോച്ചിങ്ങിന്‌ ചേർന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. കോച്ചിങ്‌ കഴിഞ്ഞതോടെ കോവിഡ് കാലമായി. എൻട്രൻസ് തയാടെുപ്പിനു തടസ്സങ്ങള്‍ നേരിട്ടേക്കുമോയെന്ന പേടി ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. ക്ലാസുകളെല്ലാം കഴിഞ്ഞുവെങ്കിലും സംശയങ്ങളും ചർച്ചകളും ബാക്കിയായിരുന്നു. എന്നാൽ ഒാൺലെൻ പഠന രീതി എല്ലാ ഭയവും മാറ്റി.

കൂടുതൽ ശ്രദ്ധിക്കാനും സംശയങ്ങൾ തീർക്കാനും ഒാൺലെൻ പഠനംകൊണ്ട് സാധിച്ചു. ഇരുന്ന്പഠിക്കുന്നതിനേക്കാൾ മെച്ചമായിരുന്നു ഒാൺലൈൻ പഠനം എന്നു തോന്നി. ചിലർക്ക് അങ്ങനെയാകണമെന്നില്ല -സുഹൈൽ പറഞ്ഞു. മാതാപിതാക്കൾ ഇഷ്ടത്തിനാപ്പം നിന്നു. എല്ലാ പിന്തുണയും തന്നു.

പിതാവ് എം.എ ഹാരിസും മാതാവ്  ഷമീറ ഹാരിസും മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷവാൻമാരാണ്. മുഹമ്മദ് ഷാവേസ്, ഫാത്തിമ സൽവ, അബ്ദുല്ല ഷുഹൈബ് എന്നിവർ സഹോദരങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.