മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ വ്യാഴാഴ്ച വൻ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 750 പോയിൻറ് നഷ്ടം രേഖപ്പെടുത്തി 34001.15ലാണ് ക്ലോസ് ചെയ്തത്. 2.19 ശതമാനത്തിെൻറ നഷ്ടമാണ് ബോംബെ സൂചികയിൽ ഉണ്ടായത്. ദേശീയ സൂചിക നിഫ്റ്റ് 225.45 പോയിൻറ് നഷ്ടത്തോടെ 10,234.65ൽ വ്യാപാരം അവസാനിപ്പിച്ചു.
യെസ് ബാങ്ക്, ഒ.എൻ.ജി.സി, എച്ച്.പി.സി.എൽ, െഎ.ഒ.സി എന്നീ ഒാഹരികളാണ് വിപണിയിൽ വൻ നേട്ടമുണ്ടാക്കിയത്. എസ്.ബി.െഎ, ടാറ്റ സ്റ്റീൽ, ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ് എന്നിവർ വൻ നഷ്ടവും രേഖപ്പെടുത്തി.
അമേരിക്കൻ ഒാഹരി വിപണിയിൽ ബുധനാഴ്ച നഷ്ടം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജപ്പാൻ, കൊറിയ, തായ് വാൻ എന്നീ ഏഷ്യൻ ഒാഹരി വിപണികളിലും കനത്ത നഷ്ടം ഉണ്ടായി. രാജ്യാന്തര മേഖലയിലെ വ്യാപാര യുദ്ധവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ത്യൻ ഒാഹരി വിപണിയിലെ തകർച്ചക്ക് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യവും റെക്കോർഡ് താഴ്ചയിലേക്ക് പോയി. 74.47ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.