മുംബൈ: ഹെല്‍ത്ത്കെയര്‍ ഓഹരികളിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ഓഹരിവിപണികളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ഇടിവ്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ കയറ്റിറക്കങ്ങള്‍ നേരിട്ട ബോംബെ സൂചിക സെന്‍സെക്സ് 65.94 പോയന്‍റ് നഷ്ടത്തില്‍ രണ്ടാഴ്ചത്തെ താഴ്ന്ന നിലയായ 24900.46ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയസൂചിക നിഫ്റ്റി 18.10 പോയന്‍റ് നഷ്ടത്തില്‍ 7,597ലും വ്യാപാരം അവസാനിപ്പിച്ചു. യു.എസ് കേന്ദ്ര ബാങ്ക് അധ്യക്ഷയുടെ പണനയം സംബന്ധിച്ച പ്രസംഗം വരാനിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതല്‍ സ്വീകരിച്ചതും വിപണിയെ പിന്നോട്ടുവലിച്ചു. സെന്‍സെക്സില്‍ ഏറ്റവും നഷ്ടം നേരിട്ടത് ലൂപിനായിരുന്നു -ആറ് ശതമാനം. സിപ്ള, ഡോ. റെഡ്ഡീസ് ലാബ്, നാറ്റ്കോ ഫാര്‍മ തുടങ്ങിയവയും കനത്ത ഇടിവുനേരിട്ടു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.