ജൂണ്‍ മുതല്‍ ചില ബാങ്കുകളുടെ ഓഹരി നേടിയത് 50 ശതമാനത്തോളം വളര്‍ച്ച

മുംബൈ: ഓഹരി വിപണിയിലെ റാലിയില്‍ ചില പൊതുമേഖലാ ബാങ്കുകളുടെ ഓഹരി ജൂണ്‍ ഒന്നുമുതല്‍ നേടിയത് 50 ശതമാനത്തോളം നേട്ടം. മാര്‍ച്ച് പാദത്തിലെ മോശം പ്രകടത്തിനുശേഷമാണ് പൊതുമേഖലാ ബാങ്കുകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. നിഫ്റ്റി 50 സൂചിക മൂന്നുശതമാനം വളര്‍ച്ച നേടിയപ്പോള്‍ നിഫ്റ്റി 50 പി.എസ്.യു ബാങ്ക് സൂചിക 13 ശതമാനം വളര്‍ച്ചയാണ് നേടിയത്. 
അലഹബാദ് ബാങ്കായിരുന്നു നേട്ടത്തില്‍ മുന്നില്‍ -48.45 ശതമാനം. 48.40 ശതമാനം നേട്ടവുമായി പഞ്ചാബ് നാഷനല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ് ഓഹരിയുടെ വില 43.7 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ഇന്ത്യ 28.24 ശതമാനം, ആന്ധ്ര ബാങ്ക് 24.87 ശതമാനം, സിന്‍ഡിക്കേറ്റ് ബാങ്ക്-23.78 ശതമാനം, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ -18.28 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി. ബ്രക്സിറ്റ് വോട്ടെടുപ്പിനുശേഷമാണ് ഈ ഓഹരികളില്‍ കാര്യമായ കുതിപ്പുണ്ടായത്. റിസര്‍വ് ബാങ്ക് പലിശ കുറച്ചേക്കുമെന്നും 18000 കോടി രൂപയോളം മൂലധനം ബാങ്കുകള്‍ക്ക് അധികമായി നല്‍കിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പൊതുമേഖലാ ബാങ്ക് ഓഹരികളെ പ്രിയങ്കരമാക്കി. എന്നാല്‍, നേട്ടം ദീര്‍ഘകാലത്തേക്ക് തുടരാന്‍ ഈ ഓഹരികള്‍ക്ക് സാധിച്ചേക്കില്ളെന്നാണ്  വിദഗ്ധരുടെ വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT