ഐ.പി.ഒ: ഈ വര്‍ഷത്തെ ആറില്‍ നാലും നഷ്ടത്തില്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം പ്രാഥമിക ഓഹരിവിപണിയില്‍നിന്ന് മൂലധനസമാഹരണം നടത്തിയ കമ്പനികളില്‍ മിക്കവയും നിക്ഷേപകര്‍ക്ക് വരുത്തിയത് നഷ്ടം. ആറു കമ്പനികളാണ് ഈ വര്‍ഷം ഐ.പി.ഒ നടത്തിയത്. ഇവയില്‍ നാലെണ്ണവും ഐ.പി.ഒ ലിസ്റ്റിങ് വിലയേക്കാള്‍ ഏറെ താഴെയാണ് ഇപ്പോള്‍ വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നത്. ഫെബ്രുവരിയില്‍ വിപണിയിലത്തെിയ ക്വിക് ഹീലാണ് നഷ്ടത്തില്‍ മുന്നില്‍. ലിസ്റ്റിങ് വിലയേക്കാള്‍ 31 ശതമാനത്തോളം നഷ്ടത്തിലാണ് ഇപ്പോള്‍ ഈ ഓഹരി. ഈ വര്‍ഷത്തെ ആദ്യ ഐ.പി.ഒ ആയ പ്രിസിഷന്‍ കാംഷാഫ്റ്റ്സിന്‍റ ഓഹരി വില 17 ശതമാനമാണ് നഷ്ടം നേരിട്ടത്. ഹെല്‍ത്ത് കെയര്‍ ഗ്ളോബല്‍ എന്‍റര്‍പ്രൈസസ് 12.5 ശതമാനവും ഭാരത് വയര്‍ റോപ്സ് ഒരു ശതമാനത്തിലധികവുമാണ് ചുരുങ്ങിയ കാലം കൊണ്ട് നഷ്ടപ്പെടുത്തിയത്. അതേസമയം, ഇന്‍ഫിബീമും ടീംലീസ് സര്‍വിസസും നില മെച്ചപ്പെടുത്തി. ലിസ്റ്റിങ് വിലയേക്കാള്‍ ഇന്‍ഫിബീം 17.5 ശതമാനവും ടീംലീസ് മൂന്നു ശതമാനവും ഉയര്‍ന്നു. ഈ മാസമാദ്യം എത്തിയ ഇക്വിറ്റാസാണ് ഇനി ലിസ്റ്റ് ചെയ്യാനുള്ളത്. ഈ വര്‍ഷം സെന്‍സെക്സിന് 491 പോയന്‍റാണ് നഷ്ടം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT