ചൊവ്വാഴ്ച നടന്ന വൻ ബ്ലോക്ക് ഡീലുകളെത്തുടർന്ന് വേദാന്തയുടെ ഓഹരി വിലയിൽ ഇന്ന് രാവിലെ 6 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 1.8 ശതമാനം ഓഹരികളാണ് ബ്ലോക്ക് ഡീൽ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. ഇതിന്റെ മൂല്യം 2,149 കോടി രൂപയാണ്. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 305.90 രൂപയിൽ നിന്ന് 6.93 ശതമാനം ഇടിഞ്ഞ് 284.70 രൂപയിലേക്കാണ് ഓഹരി വില കൂപ്പുകുത്തിയത്.
ബ്ലോക്ക് ഡീൽ: പ്രമോട്ടർ സ്ഥാപനമായ 'ട്വിൻ സ്റ്റാർ ഹോൾഡിംഗ്സ്' ഏകദേശം 6.5 കോടി ഓഹരികൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. ഒരു ഓഹരിക്ക് 291 രൂപ എന്ന തറവിലയിലാണ് വിൽപ്പന നടന്നത്. തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാൾ 4.9 ശതമാനം കുറവാണ് ഈ തറവില.
ഓഹരി പങ്കാളിത്തം: 2026 മാർച്ച് 31-ലെ കണക്കനുസരിച്ച്, വേദാന്തയിൽ ട്വിൻ സ്റ്റാർ ഹോൾഡിങ്സിന് 40.02 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടർ ഗ്രൂപ്പിന് മൊത്തത്തിൽ 56.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
വിപണി മൂല്യം: കമ്പനിയുടെ വിപണി മൂല്യം 1.11 ലക്ഷം കോടി രൂപയാണ്. ഇന്ന് 80.70 ലക്ഷം ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുകയും 234.88 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാവുകയും ചെയ്തു.
സാങ്കേതിക സൂചകങ്ങൾ:
നിലവിൽ ഓഹരിയുടെ സാങ്കേതിക സൂചകങ്ങൾ ബെയറിഷ് പ്രവണതയാണ് കാണിക്കുന്നത്. 5, 10, 20, 30, 50, 100, 150, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകൾക്ക് താഴെയാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഓഹരിയുടെ ആർ.എസ്.ഐ 34.5 ആണ്, ഇത് ഓഹരി 'ഓവർസോൾഡ്' സോണിന് അടുത്താണെന്ന് സൂചിപ്പിക്കുന്നു.
ഈ മാസം ആദ്യം, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഐ.സി.ആർ.എ, വേദാന്തയുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിങ് 'ICRA AA+' ആയി ഉയർത്തിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സാമ്പത്തിക നിലയിലുണ്ടായ പുരോഗതിയും, 2027 സാമ്പത്തിക വർഷത്തിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് റേറ്റിങ് വർധനവിന് കാരണം. കമ്പനിയെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുന്ന ഡിമെർജർ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ലിസ്റ്റിങിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.