ഒമിക്രോൺ ആശങ്ക പടരുന്നു; വീണ്ടും തകർച്ചയെ അഭിമുഖീകരിച്ച് വിപണി

മുംബൈ: വീണ്ടും തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. തുടർച്ചയായ നാലാം ദിവസവും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് കനത്ത വിൽപന സമ്മർദത്തിൽ വിപണിക്ക് പിടിച്ച് നിൽക്കാനായില്ല. ബാങ്കിങ് സ്റ്റോക്കുകളിലും റിലയൻസ് പോലുള്ള വൻകിട ഓഹരികളിലും വിൽപന സമ്മർദം പ്രകടമായിരുന്നു. ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചു.

ഒമിക്രോൺ ആശങ്കമൂലം നിക്ഷേപകർ വലിയ കരുതലെടുക്കുന്നുണ്ട്. വിദേശ കറൻസികൾക്കെതിരെ രൂപ കരുത്താർജിച്ചത് ഗുണകരമായെങ്കിലും എണ്ണവില ഉയർന്നത് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ നിഫ്റ്റി 142 പോയിന്‍റും സെൻസെക്സ് 439 പോയിന്‍റും ഇടിഞ്ഞു. ഇരു സൂചികകളും പിന്നീട് നേരിയ മുന്നേറ്റം നടത്തിയെങ്കിലും നേട്ടത്തിലേക്ക് എത്തിയിട്ടില്ല.

എച്ച്.സി.എൽ ടെക് 3.25 ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യൻ പെയിന്‍റ്സ്, വിപ്രോ, ഡോ.റെഡ്ഡി എന്നിവയുടെ ഓഹരിവില 0.5 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയും നേട്ടമുണ്ടാക്കി. ഇൻഡസ്ലാൻഡ് ബാങ്ക്, സൺഫാർമ്മ, എൻ.ടി.പി.സി, ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് എന്നിവ നഷ്ടം രേഖപ്പെടുത്തി.

Tags:    
News Summary - Sell-on-rise gang returns after 3 days of rally on Dalal Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT